റിയാദ്: റിയാദിലെ പ്രതിരോധ മന്ത്രാലയത്തിെൻറ രണ്ട് ഓഫീസുകള്‍ക്ക് നേരെ ചാവേറാക്രമണം നടത്താനിരുന്ന ഭീകരരുടെ ശ്രമം വിഫലമാക്കിയതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ‘അൽ അറബിയ’ പത്രം റിപ്പോർട്ട് ചെയ്തു. അഹമദ് യാസര്‍ അല്‍ ഖല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നീ യമനികളെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിരോധ മന്ത്രാലയത്തിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തുേമ്പാഴേക്കും ഇവരെ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തെന്ന് കരുതുന്ന രണ്ട് സ്വദേശികളും പിടിയിലായിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.അരയില്‍ കെട്ടാനുള്ള ചാവേര്‍ സ്ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഏഴ് കിലോഗ്രാം വീതം ഭാരം വരുന്നതാണ് ഓരോന്നും. സ്വന്തം നിലക്കാണ് ഇവർ ഇത് നിർമിച്ചതെന്നും കണ്ടെത്തി. പിടിയിലായവരുടെ പേരുവിവരങ്ങളില്‍ വ്യത്യാസമുള്ളതായി സുരക്ഷാ സേനയുടെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. റിയാദിലെ അല്‍ റിമാലിനടുത്തുള്ള വീട്ടില്‍ വെച്ചാണിവ ഉണ്ടാക്കിയതെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം വിവിധ കോണുകളിലേക്ക് വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.