റിയാദ്: റിയാദ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായെന്നും വൈകാതെ ഗതാഗതം ആരംഭിക്കുമെന്നും റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ. റിയാദ് ഡവലപ്മെൻറ് അതോറിറ്റിയുടെ യോഗത്തിന് ശേഷം തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ നിരവധി കമ്പനികളുമായുള്ള കരാറുകൾക്ക് യോഗം അംഗീകാരം നൽകി. ഡവലപ്മെൻറ് അതോറിറ്റിയുടെ ഡയക്ടർ ബോർഡ് ചെയർമാനും റിയാദ് നഗരത്തിലെ നിർദ്ദിഷ്ട പൊതുഗതാഗത സംവിധാനമായ കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് പ്രൊജക്ടിെൻറ പരമോന്നത സമിതി ചെയർമാനുമാണ് അമീർ ഫൈസൽ.
ഇൗ പദ്ധതിയിലെ പ്രധാന സംവിധനമാണ് മെട്രോ റെയിൽ. ഇതിനോട് അനുബന്ധിച്ച് നഗരത്തിെൻറ മുക്കുമൂലകളെ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ബസ് സർവീസും ഒരുങ്ങുന്നുണ്ട്. ഇൗ പദ്ധതിയിലേക്ക് പുതുതായി എത്തിയ ബസുകളും അമീർ പരിശോധിച്ച് സംതൃപ്തി പ്രകടിപ്പിച്ചു. നഗരവാസികൾക്ക് അടുത്ത വർഷം മെട്രോയിലും ബസിലും യാത്ര ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു സംവിധാനങ്ങളും വൈകാതെ നിർമാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാകും.
റിയാദ് സിറ്റി ബസ് സർവീസിെൻറ ഒപറേഷനും മെയിൻറനൻസും ടെലികോം നെറ്റ്വർക്ക് പ്രവർത്തനങ്ങൾക്കും വിവിധ കമ്പനികളുമായുണ്ടാക്കിയ 10 വർഷ കരാറുകളും യോഗം അംഗീകരിച്ചതായി അതോറിറ്റി സി.ഇ.ഒ എൻജി.
താരിഖ് അൽഫാരിസ് അറിയിച്ചു. മെട്രോ റൂട്ടുകളിലെ 250 ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൗമാന്തർഭാഗത്തൂടെയുള്ള പാതകളുടെയും തുരങ്കങ്ങളുടെയും പാലങ്ങളുടെയും നിർമാണം പൂർത്തിയായി. ഭൗമോപരിതലത്തിലൂടെയുള്ള പാതകളിലെ 93 ശതമാനം ജോലികളും പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.