റെഡ്സീ പദ്ധതി: 35000 തൊഴിലവസരങ്ങൾ സൃഷ്്ടിക്കും –സാമ്പത്തിക വിദഗ്ധർ

ജിദ്ദ: വിഷൻ 2030െൻറ ഭാഗമായി പുരോഗമിക്കുന്ന ചെങ്കടൽ പദ്ധതിയിൽ (റെഡ് സീ) 35000 തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് സാമ ്പത്തിക വിദഗ്ധർ. വർഷത്തിൽ പത്ത് ലക്ഷം സന്ദർശകരെത്തും. ചെങ്കടൽ പദ്ധതി, അമാല പദ്ധതി എന്നിവയിലൂടെ സൗദി അറേബ്യക് ക് ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടാനാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും സൗദി ഇകണോമിക് സൊസൈറ്റി അംഗവുമായ ഡോ. അബ്ദുല്ല അൽമൽഗൂസ് പറഞ്ഞു. പദ്ധതികൾക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങൾക്ക് ഏറെ സവിശേഷതകളുണ്ട്. ഏഷ്യ, മധ്യപൗരസ്ത്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിൽ നിന്ന് വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്നതാണ് പദ്ധതി പ്രദേശം. തൊഴിലില്ലായ്മ കുറക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തെക്ക് പടിഞ്ഞാറ് കടൽ തീരത്താണ് ചെങ്കടൽ പദ്ധതി നടപ്പിലാക്കുന്നത്. അൽവജ്അ്, അംലജ് പട്ടണങ്ങൾക്കിടയിലെ 50 ഒാളം പ്രകൃതിദത്ത ദീപുകളുടെ വികസനം പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര ടൂറിസം പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്. സന്ദർശകർക്കും ടൂറിസ്റ്റുകൾക്കും പ്രകൃതി കാഴ്ചകൾ നന്നായി ആസ്വദിക്കാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള സംരഭകരെ ആകർഷിക്കുന്നതാണിത്. പ്രാദേശിക ഉൽപാദന വരുമാനം 15 ശതകോടി വരെയും അന്താരാഷ്ട്ര വരുമാനവും വർധിപ്പിക്കാനും സഹായമാകും. ‘അമാല’ പദ്ധതി പരിസ്ഥിതിയും സംസ്കാരവും സംരക്ഷിച്ചാണ് നടപ്പിലാക്കുന്നത്. ടൂറിസം വ്യവസായ മേഖലക്ക് വലിയ മുതൽകൂട്ടാകുമിത്.
ടൂറിസം, വിനോദ, റീെട്ടയിൽ സെയിൽസ് രംഗത്ത് 22000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ പൊതു നിക്ഷേപ ഫണ്ടാണ് മുതൽ മുടക്കുന്നതെങ്കിലും പിന്നീട് വിവിധ മേഖലകളിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശി പ്രഖ്യാപിച്ച ചെങ്കടൽ പദ്ധതി, അമാല, നിയോം എന്നിവ കാലത്തോടൊപ്പം സഞ്ചരിക്കുന്നതും ഭാവിയെ ലക്ഷ്യമിട്ടുള്ളതാണെന്നും തബൂക്ക് യൂനിവേഴ്സിറ്റി മേധാവി ഡോ. അബ്ദുല്ല അൽദിയാബി പറഞ്ഞു. രാജ്യത്തിന് മൊത്തത്തിലും പദ്ധതി മേഖലയായ തബൂക്കിന് പ്രത്യേകിച്ചും മൂന്ന് പദ്ധതികളും നേട്ടമുണ്ടാക്കും. അമാല റിസോർട്ടും മറ്റ് പദ്ധതികളും ആരംഭിക്കുന്നതോടെ മേഖലയിൽ നല്ല പുരോഗതിയാണ് കണ്ടു വരുന്നതെന്ന് ഹഖ്ൽ ഗവർണർ ഖാലിദ് ബിൻ ബദ്ർ അൽഖുറൈസി പറഞ്ഞു.
Tags:    
News Summary - red sea project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.