റിയാദ്: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സാംസ്കാരിക വേദി റിയാദിൽ ഓണം മഹോത്സവം സംഘടിപ്പിച്ചു. ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്ത ഓണസദ്യയായിരുന്നു മുഖ്യ ആകർഷണം. അബ്ദുൽ അസീസ് മലസിെൻറ നേതൃത്വത്തിൽ അൻപതിലധികം വളൻറിയർമാരാണ് സദ്യ ഒരുക്കിയത്. തുടർന്ന് നടന്ന ലൈവ് ആർട്ട് ഷോയിൽ നാല് പ്രവാസി ചിത്രകാരന്മാർ പെങ്കടുത്തു. ചിത്രകാരന്മാരായ ജയാ ശങ്കർ, ഉസ്മാൻ പട്ടിയത്ത്, സി.പി പ്രസാദ്, മുസൈബ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ഔപചാരിക ഉദ്ഘാടനം പ്രവാസി സാംസ്കാരികവേദി പ്രസിഡൻറ് സാജു ജോർജ് നിർവഹിച്ചു.
പ്രവാസി വൈസ് പ്രസിഡൻറ് സലീം മാഹി, ജന.സെക്രട്ടറി ഖലീൽ പാലോട്, ദമ്മാം ചാപ്റ്റർ പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജരീർ മെഡിക്കൽ സെൻറർ എക്സിക്യൂട്ടിവ് നസ്റുൽ ഇസ്ലാം എന്നിവർ ആശംസനേർന്നു. സ്വാഗതസംഘം വൈസ് ചെയർമാൻ നൗഫിനാ സാബു, അംഗങ്ങളായ റഹ്മത്ത് തിരുത്തിയാട്, സുനിൽ കുമാർ, അഡ്വ. റെജി, ബഷീർ പാണക്കാട്, പ്രവാസി ജിദ്ദ സെക്രട്ടറി അഷ്റഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജന.കൺവീനർ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും സൗമ്യ സുനിൽ നന്ദിയും പറഞ്ഞു.
ഗാനമേളയോടെ ആരംഭിച്ച കലാസന്ധ്യയിൽ വിവിധ ഇനം നൃത്തങ്ങൾ, വള്ളംകളി എന്നിവ അരങ്ങേറി. ജിദേശ്, ജെറി, ലക്ഷ്മി ജിദേശ്, ജൂബിൻ, ദിൽഷാദ്, ദിവ്യ പ്രശാന്ത്, ലെന സിറാജ്, ഹിബ എന്നിവർ ഗാനങ്ങളാലപിച്ചു. ശിൽപ സായ്നാഥ് രചനയും സായ്നാഥ് സംവിധാനവും അഭിനയവും കാഴ്ച്ചവെച്ച ‘നെല്ലിക്ക’ ഏകപാത്ര നാടകം ശ്രദ്ധേയമായി. വള്ളംകളി ആശാൻ രാജൻ കാരിച്ചാൽ, സായ്നാഥ്, ശിൽപ സായ്നാഥ്, അവതാരകരായ സുലൈമാൻ, ഹിബ പരിപാടിയിൽ സംബന്ധിച്ച കുട്ടികൾ എല്ലാവർക്കും സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ശ്രീലക്ഷ്മി, ദിയ, നിയ, ദേവ, കല്യാണി, അന്ന, സഹന്യ, നതാനിയ, അദീബ്, ശെസ, മുഹമ്മദ് ഫാറൂഖ്, നഷ്വ, ഫഹീം, നദ എന്നിവർ നൃത്ത പരിപാടികളിൽ പങ്കെടുത്തു.
ചിലങ്ക ഡാൻസ് സ്കൂൾ അധ്യാപിക റീന ടീച്ചറായിരുന്നു കോറിയോഗ്രാഫി. നെഹ്ന അബ്ദുസലാം, നൈറ ഷഹദാൻ എന്നീ കുട്ടികൾ ഇൻസ്റ്റൻറ് ക്വിസ്പ്രോഗ്രാം നടത്തി. വിശ്വനാഥ് പൂക്കളം രൂപകൽപന ചെയ്തു . അബ്ദുറഹ്മാൻ ഒലയ്യാൻ, അബ്ദുറഹ്മാൻ മറായി, സമീഉല്ല, സലീം മൂസ, അംജദ് അലി, നജാത്തുല്ല, അജ്മൽ ഹുസ്സൈൻ, സാബിറാ ലബീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.