പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി കേരളപ്പിറവിദിനാഘോഷം വി.ജെ. നസ്റുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

പി.എം.എഫ് കേരളപ്പിറവിദിനഘോഷം

റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. റിയാദ് മലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം രക്ഷാധികാരി സമിതി അംഗം വി.ജെ. നസ്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.എം.എഫ് നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ, കോഒാഡിനേറ്റർ സുരേഷ് ശങ്കർ, അൽഖർജ്ജ് യൂനിറ്റ് ജനറൽ സെക്രട്ടറി സവാദ് അയത്തിൽ, സലിം വാലില്ലാപ്പുഴ, അസ്‌ലം പാലത്ത്, ജോൺസൺ മാർക്കോസ്, സലിം പള്ളിയിൽ, നൗഷാദ് ആലുവ, റഫീഖ് തങ്ങൾ, ജബ്ബാർ, പി.കെ. ഷാജി, കെ.ജെ. അബ്ദുൽ റഷീദ്, സലാം പെരുമ്പാവൂർ, ഷൈജു പച്ച എന്നിവർ സംസാരിച്ചു.

റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ചടങ്ങിൽ പ്രഖ്യാപിച്ചു. തങ്കച്ചൻ വർഗീസിെൻറ നേതൃത്വത്തിൽ ഷാൻ പെരുമ്പാവൂർ, ലെന ലോറൻസ്, സന ഫാത്വിമ, ജുമാന ജിബിൻ, അഭിനന്ദ, മഹേഷ്‌, അജ്മൽ റസ്സൽ, അന്ന, ആൻ മരിയ, ജുവൈരിയ ജിബിൻ, സഫ ഷാൻ, ഫിദ ഷാൻ, ദയ ആൻ പ്രിഡിൻ എന്നിവർ പങ്കെടുത്ത ഗാനമേളയും കുട്ടികളുടെ നൃത്തങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ റസ്സൽ കമറുദ്ദീൻ, മുഹമ്മദ്‌ സിയാദ്, അലക്സ് പ്രെഡിൻ, റഉൗഫ് ആലപ്പിടിയൻ, നസീർ തൈക്കണ്ടി, എ.കെ.ടി. അലി, അലി സഗീർ, രാധാകൃഷ്ണൻ പാലത്ത്, നാസർ മുക്കം, നസ്റിയ ജിബിൻ, ജിജി ബിനു, ഹഷീദ റസ്സൽ, ജാൻസി പ്രെഡിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും ഖജാൻജി ബിനു കെ. തോമസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.