റിയാദ്: റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിനായി (സേവ) നിർമിക്കുന്ന പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനം ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് നിർവഹിച്ചു. മലസ് വില്ലേജിൽ അലിയ്യിബിന് അബീ ത്വാലിബ് റോഡിലാണ് 16000 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് കെട്ടിടങ്ങളിലായി പുതിയ സ്കൂളിെൻറ നിർമാണം തുടങ്ങിയത്. നിലവിൽ ഉലയ്യയിലെ വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതി പരിഗണിച്ചാണ് ഇൻറർനാഷനൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറാൻ തീരുമാനിച്ചത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 3000ത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ പഠിക്കാനുള്ള സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുകയെന്ന് ശിലാസ്ഥാപന ചടങ്ങിന് ശേഷം ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദ് വ്യക്തമാക്കി. എംബസിയുടെ മേൽനോട്ടത്തിലുള്ള സ്കൂളിെൻറ പുതിയ കെട്ടിടം പത്ത് മാസത്തിനകം നിർമാണം പൂർത്തിയാകും.
സ്കൂൾ കെട്ടിട നിർമാണത്തിന് അവശ്യമായ എല്ലാ സൗകര്യവും നൽകിയ സൗദി അധികൃതർക്കും ഇതിനാവശ്യമായ സ്ഥലം വിട്ടുകൊടുത്ത സ്വദേശി പൗരനും അദ്ദേഹം നന്ദി പറഞ്ഞു. സൗദിയിൽ നിർമാണ രംഗത്തെ പ്രമുഖരായ റഖാ ഹോൾഡിങ്സ് കമ്പനിക്കാണ് നിർമാണച്ചുമതല. സമയബന്ധിതമായി പണി പൂർത്തീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയതായും സർക്കാറിെൻറ എല്ലാ മേഖലയിൽ നിന്നുള്ള അനുമതി പത്രവും ലഭിച്ചതായും കമ്പനി മേധാവി തുർക്കി ബിൻ അബ്ദുൽ അസീസ് ആലു സഈദ് രാജകുമാരൻ അറിയിച്ചു. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ മെച്ചപ്പെട്ട സൗകര്യം ഒരുക്കാനുള്ള സ്കൂളിെൻറ ശ്രമം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സൗദി വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ വകുപ്പ് പ്രതിനിധി അബ്ദുല്ല റാഷിദ് അൽമഈന പറഞ്ഞു. വിദ്യാർഥികളുടെ പഠന സംബന്ധമായ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ മന്ത്രലായം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പുതിയ സ്കൂൾ യാഥാർഥ്യമാകുന്നതോടെ നിലവിലുള്ളതിെൻറ ഇരട്ടിയോളം വിദ്യാർഥികൾക്ക് പ്രശേനം നൽകാൻ കഴിയുമെന്ന് പ്രിൻസിപ്പൽ കെ എം അബ്ദുൽ അസീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.