ജിദ്ദ: അടുത്ത റമദാൻ ഒന്ന് മുതൽ ജിദ്ദയിലെ പുതിയ വിമാനത്താവളം പ്രവർത്തിച്ച് തുടങ്ങുമെന്ന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അസി. മാനേജർ മുഹമ്മദ് അശ്ശത്വി അറിയിച്ചു. റിയാദിൽ സിവിൽ ഏവിയേഷൻ ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാൻങ്കി ഇൻറർനാഷനൽ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. ഇരുപത് വർഷത്തേക്കാണ് കരാർ.
നടത്തിപ്പിെൻറ അവസാനത്തെ പതിനൊന്നാം വർഷം മുതൽ വരുമാനത്തിെൻറ 35 ശതമാനം മുതൽ 50 ശതമാനം വരെ രാജ്യത്തിന് നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിനേഴ് അന്താരാഷ്ട്ര കമ്പനികളിൽ നിന്നാണ് ശാൻങ്കി ഇൻറർനാഷനൽ കമ്പനിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മാർച്ച് മാസത്തോടെ കിങ് അബ്ദുൽ അസീസ് ഇൻറർ നാഷനൽ എയർപോർട്ടിെൻറ 80 ശതമാനം ജോലിയും പൂർത്തീകരിച്ചതായി പ്രാദേശിക പത്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.