റിയാദ്: രാജ്യത്തെ പ്രവാസികൾ ഒന്നരക്കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വാർഷിക സ്ഥിതിവിവര റിപ്പോർട്ട്. രാജ്യത്തെ ആകെ ജനസംഖ്യ മൂന്നരക്കോടി കവിഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ 3,53,00,280 ആണ്. ഇതില്‍ 55.6 ശതമാനം സൗദി പൗരരും 44.4 ശതമാനം വിദേശികളുമാണ്.
ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്. ജനസംഖ്യയില്‍ 22.5 ശതമാനം പേര് 14 വയസ്സുവരെയുള്ള വിഭാഗത്തിലുള്ളവരാണ്. 74.7 ശതമാനം പേര് 15നും 64നും ഇടയിൽ പ്രായവിഭാഗത്തിലുള്ളവരും 2.8 ശതമാനം പേര് 65ല്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ലക്ഷം പേർ വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.