അബൂദബി: ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ 12 കരാറുകളിൽ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം, വൈദഗ്ധ്യ വികസനം എന്നിവയിൽ കേന്ദ്രീകരിച്ചാണ് ധാരണകളിലേർപ്പെടുക. അബൂദബി^ഇന്ത്യ വാരാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് ആൽ ബന്നയാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീൻ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദർശനത്തിന് പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് പുറെപ്പടുന്നത്. ഫെബ്രുവരി 10ന് അബൂദബിയിൽ എത്തും. 11ന് ദുബൈയിൽ നടക്കുന്ന ലോക സർക്കാർ സമ്മേളനത്തിൽ പെങ്കടുക്കും. 26 രാഷ്ട്രത്തലവന്മാരും പ്രധാനമന്ത്രിമാരും ഉൾപ്പെടെയുള്ള 2000ത്തിലധികം പ്രതിനിധി സംഘത്തെ അഭിസംബാധന ചെയ്ത് അദ്ദേഹം സംസാരിക്കും.
നരേന്ദ്രമോദിയുടെ രണ്ടാമത്തെ സന്ദർശനമാണ് ഇത്. 2015 ആഗസ്റ്റിലായിരുന്നു അദ്ദേഹത്തിെൻറ ആദ്യ സന്ദർശനം. യു.എ.ഇയുടെ ഇന്ത്യയിലെ നിേക്ഷപം 11 ബില്യൻ ഡോളറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്ന് സ്ഥാനപതി അഹ്മദ് ആൽ ബന്ന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.