ദമ്മാം: സുഹൃത്തുക്കൾ സഹായം തേടുേമ്പാൾ ആലോചിക്കാതെ ചാടിപ്പുറപ്പെടുന്നവർക്ക് പാഠമാകേണ്ട അനുഭവമാണ് ദമ്മാമിൽ കണ്ണൂർ സ്വദേശിയുടേത്. ചാരായക്കുപ്പികളുമായി പിടിയിലായ സുഹൃത്തിനെ സഹായിക്കാൻ പണവുമായെത്തിയ ഇയാളിപ്പോൾ കൈക്കുലിക്കേസിൽ ജയിലിലാണ്. സാമൂഹിക പ്രവർത്തകനായ ഷാജി വയനാടിന് നാട്ടിൽ നിന്നെത്തിയ നിരന്തര വിളികൾക്കൊടുവിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മലയാളികൾ ദമ്മാമിലെ സെൻട്രൽ ജയിലിൽ കഴിയുന്നതറിഞ്ഞത്.
ലോക് ഡൗൺ കാലത്ത് വിദേശ മദ്യങ്ങളുടെ ലഭ്യത കുറഞ്ഞപ്പോൾ ചാരായം വാറ്റി വിൽക്കാൻ ഇറങ്ങിയ മലയാളിയാണ് ആദ്യം പൊലീസ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് കോഴിക്കോട് സ്വദേശിയായ യുവാവ് 170ഓളം മദ്യക്കുപ്പികളുമായി പിടിയിലായത്. ഫെബ്രുവരിയിൽ നാട്ടിൽ അവധികഴിഞ്ഞ് എത്തിയ ഇയാൾ ചാരായ കച്ചവടക്കാരുടെ ഏജൻറായി മാറുകയായിരുന്നു. പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ പണം തന്നാൽ മോചിപ്പിക്കാമോ എന്ന് ഇയാൾ പൊലീസുകാരോട് ചോദിച്ചു. ഇതിൽ കൗതുകം തോന്നിയ പൊലീസ് അയാളുടെ ആവശ്യം അംഗീകരിച്ചതായി ഭാവിക്കുകയും വിലപേശലുകൾക്കൊടുവിൽ 3,000 റിയാൽ തന്നാൽ മോചിപ്പിക്കാം എന്ന് സമ്മതിക്കുന്നതായി ഭാവിക്കുകയും ചെയ്തു.
ഇതനുസരിച്ച് ദമ്മാമിൽ എ.സി വർക്ക്ഷോപ് നടത്തുന്ന കണ്ണുർ സ്വദേശിയായ സുഹൃത്തിനെ വിളിച്ച് പണവുമായി എത്താൻ പ്രതിയായ യുവാവ് അറിയിക്കുകയായിരുന്നു. പറഞ്ഞപോലെ പണവുമായെത്തി കൈമാറിയ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. ഒരു മാസത്തിലധികമായി ഇരുവരുടേയും വിവരങ്ങൾ ലഭ്യമല്ലാതായതോടെ വീട്ടുകാർ ദമ്മാമിലെ സാമൂഹിക പ്രവർത്തകരുെട സഹായം തേടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി മദ്യക്കടത്ത് കേസിലും കണ്ണുർ സ്വദേശി കൈക്കൂലി കേസിലും ജയിലിൽ കഴിയുന്നതായി വിവരം ലഭിച്ചത്. കോഴിക്കോട് സ്വദേശിയുടെ ഭാര്യ ഗർഭിണിയാണ്. ഭർത്താവിെൻറ മോചന പ്രതീക്ഷയാൽ ഇവർ മുട്ടാത്ത വാതിലുകളില്ല. അതേസമയം പെെട്ടന്ന് പണമുണ്ടാക്കാനുള്ള വ്യഗ്രതിയിൽ ഇത്തരം കേസിൽ പെടുന്നവർക്ക് അതിെൻറ ഗൗരവ്വം അറിയില്ല എന്നതാണ് വസ്തുത. ഇത്തരം കേസുകളിൽ പെെട്ടന്നൊരു മോചനം സാധ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.