മിർ യാസീൻ അലി

കൊൽക്കത്ത സ്വദേശിയുടെ മൃതദേഹം ഖബറടക്കി

തബൂക്ക്: ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച കൊൽക്കത്ത മുർഷിദാബാദ് സ്വദേശി മിർ യാസീൻ അലിയുടെ (39) മൃതദേഹം സൗദിയിൽ സംസ്കരിച്ചു. ഹാഇൽ ആസ്ഥാനമായുള്ള പ്രമുഖ കോൺട്രാക്ടിങ് കമ്പനിയുടെ തബൂക്ക് ശാഖയിൽ ജീവനക്കാരനായിരുന്ന ഇയാൾ നവംബർ 18നാണ് മരിച്ചത്.

മൃതദേഹം കഴിഞ്ഞ ദിവസം തബൂക്കിൽ അസർ നമസ്കാരനന്തരം ഖബറടക്കി. തബൂക്ക് കെ.എം.സി.സി വെൽഫെയർ വിങ്ങും കമ്പനി അധികൃതരും മിർ യാസീൻ അലിയുടെ സഹോദരനും ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിൽ ആയിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്.

പിതാവ്: അയൂബ് അലി മിർ, മാതാവ്: പരേതയായ അക്‌ലിമ ബീബി, ഭാര്യ: സലീഹർ ഖാത്തൂൻ, മകൻ: സമദ് മിർ, മകൾ: റൈസ ഖാത്തൂൻ, സഹോദരങ്ങൾ: മിർ യാക്കൂബ് അലി, മിർ യൂനുസ് അലി, മിർ നിസാർ അലി.

Tags:    
News Summary - Kolkata native's body buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.