കെ.എം.സി.സി മക്ക സുരക്ഷാ പദ്ധതി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ
മക്ക: കെ.എം.സി.സി സുരക്ഷാ പദ്ധതികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മക്കയിൽ തുടക്കം കുറിച്ചു. കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ കെ.എം.സി.സി സൗദി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ സൗദിയിലെ പ്രവാസി മലയാളികളെ ചേർത്ത് പിടിച്ച ഏറ്റവും വലിയ സുരക്ഷ പദ്ധതിയാണ് കെ.എം.സി.സി അവതരിപ്പിക്കുന്നത്.
സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന സൗദി പ്രവാസികൾക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നൽകിയത്. മൂന്ന് മുതൽ 12 ലക്ഷം രൂപ വരെ ലഭിക്കുന്ന മരണാനന്തര സഹായമായി സുരക്ഷ പദ്ധതിയിലൂടെ കുടുംബത്തിന് ലഭിക്കുന്നു. കെ.എം.സി.സി മക്ക സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികൾക്ക് നാലു ലക്ഷം രൂപയും വിവിധ ചികിത്സ സഹായങ്ങളായി ആയിരകണക്കിന് രൂപയും ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഡിസംബർ 15 വരെ മക്കയിലെ പ്രവാസികൾക്ക് ഈ രണ്ട് പദ്ധതിയിലും അംഗമാവാം. നാസർ കിൻസാര, മുഹമ്മദ് മൗലവി, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി നാസർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, ഇസ്സുദ്ധീൻ ആലുക്കൽ, സമീർ കൊട്ടുകര എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.