മക്ക: പ്രവാചകചര്യ പിന്തുടർന്ന് വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് നടന്നു. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിെൻറ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. മസ്ജിദുൽ ഹറാമിലെത്തിയ ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മസ്ജിദുൽഹറാം കാര്യ ഉപമേധാവി ഡോ. മുഹമ്മദ് ബിൻ അൽഖുസൈം എന്നിവർ സ്വീകരിച്ചു. ശേഷം ഗവർണറും കൂടെ അനുഗമിച്ചവരും ചേർന്ന് കഅ്ബ കഴുകി. സുഗന്ധദ്രവ്യങ്ങളും പനിനീരും സംസമിൽ ചേർത്ത മിശ്രിതം തുണിയിൽ മുക്കിയാണ് കഅ്ബയുടെ അകവും ചുവരും കഴുകിയത്. ചടങ്ങിനു ശേഷം ഗവർണർ ത്വവാഫ് ചെയ്തു. ചടങ്ങിെൻറ ഒാർമക്കായി മക്ക ഗവർണർ ഇരുഹറം കാര്യാലയ മേധാവിക്ക് ഉപഹാരം നൽകി.
റോയൽ കോർട്ട് ഉപദേഷ്ടാവ് അമീർ ബന്ദർ ബിൻ ഖാലിദ് ബിൻ ഫൈസൽ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻ ത്വാഹിർ ബിന്ദൻ, മസ്ജിദുൽ ഹറാം ഉപമേധാവി ഡോ. മുഹമ്മദ് അൽഖുസൈം, മന്ത്രിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, കഅ്ബ താക്കോൽ സൂക്ഷിപ്പുകാരൻ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു. പ്രവാചക ചര്യ പിന്തുടർന്ന് കഅ്ബ കഴുകൽ ചടങ്ങിന് വലിയ പ്രാധാന്യമാണ് ഇരുഹറം കാര്യാലയം നൽകിവരുന്നത്. കഅ്ബ കഴുകാൻ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളുടെ പ്രദർശനം ഇതോടനുബന്ധിച്ചു നടന്നു. ഇരുഹറം കാര്യാലയം ഒരുക്കിയ പ്രദർശനം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. ഗവർണറോടൊപ്പം റോയൽ കോർട്ട് ഉപദേഷ്ടാവ് അമീർ ബന്ദർ ബിൻ ഖാലിദ് ബിൻ ഫൈസൽ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് എന്നിവർ പ്രദർശനം കണ്ടു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മസ്ജിദുൽഹറാം കാര്യ ഉപമേധാവി ഡോ. മുഹമ്മദ് ബിൻ അൽഖുസൈം എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.