ജിദ്ദ: ഇന്ത്യൻ ഫുട്ബാൾ അക്കാദമിയായ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദയുടെ പെൺകുട്ടികളുടെ ടീം ആദ്യ മത്സരത്തിനായി ശനിയാഴ്ച ഗ്രൗണ്ടിലിറങ്ങുന്നു. വൈകീട്ട് ഏഴിന് ജിദ്ദയിലെ അമീർ സുൽത്താൻ റോഡിൽ നൂൺ അക്കാദമി സ്റ്റേഡിയത്തിൽ ഇവർ ജുവെന്റസ് അക്കാദമിയെ നേരിടുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു. 2016 ൽ ജിദ്ദയിൽ ആദ്യമായി പെൺകുട്ടികൾക്ക് സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമിക്ക് കീഴിൽ ഫുട്ബാൾ പരിശീലനം നൽകി തുടങ്ങിയിരുന്നു. ഇന്ന് കേരളം, തമിഴ്നാട്, തെലുങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി പതിനഞ്ചോളം കുട്ടികൾ പരിശീലനം നടത്തുന്നു.
പാലക്കാട് സ്വദേശിനി ശിവാനി സാജൻ ക്യാപ്റ്റനായ ടീമിൽ ആഷിക പാഷ, ശബ്ല കാരിയാടാൻ, ഷദാ കാരിയാടാൻ, ഫൈഹ മംഗലത്, സൈബ ഫാത്തിമ, റിഹാമ അബ്ദുൽഗഫൂർ, നോയൽ ലെവിസ് ഡിസൂസ, അർവിൻ ലെസ്റ്റർ ഡിസൂസ, പാർവതി മേനോൻ, ഇറീന സാലിഹ്, വഫ മൊഹമ്മദ് സലാം, ഈസ്റ്റാസിങ് ചാന്ദൽ, ഷെറിൽ ഡിസൂസ ആൻഡ്രിയ റോബിൻ ഡിസൂസ, ഈഷൽ ഫാസ്ലിൻ, ഫൈഹ ഫാസിലിൻ എന്നിവർ അംഗങ്ങളാണ്. പ്രവാസ ലോകത്ത് ആദ്യമായി പെൺകുട്ടികളുടെ ടീമിനെ കളത്തിലിറക്കാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുള്ളതായി ടീമിെൻറ പരിശീലകനായ അബ്ദുൽമജീദ് പട്ടിക്കാട് പറഞ്ഞു. നാട്ടിൽ അവധിയിലുള്ള അബ്ദുൽ മജീദിെൻറ അഭാവത്തിൽ അണ്ടർ 10 കാറ്റഗറി പരിശീലകൻ കൊണ്ടോട്ടി സ്വദേശി ഫസലുറഹിമാനായിരിക്കും നിലവിൽ ടീമിെൻറ ചുമതല.
അടുത്ത മാർച്ച് മാസത്തോടെ പത്ത് വർഷം പൂർത്തിയാക്കുന്ന സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ഇതിനകം നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ജിദ്ദയിൽ നടന്നു വരുന്ന യൂറോ അക്കാദമി ലീഗ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അക്കാദമിയാണ്. ജിദ്ദയിൽ നടക്കാറുള്ള സിഫ് ഫുട്ബാൾ ടൂർണമെന്റിൽ തുടർച്ചയായി നാല് തവണ ചാമ്പ്യന്മാരെന്ന അപൂർവ നേട്ടത്തിനർഹരായ ജിദ്ദയിലെ ഏക ഫുട്ബാൾ ക്ലബും സ്പോർട്ടിങ് യുനൈറ്റഡ് തന്നെ. കഴിഞ്ഞയാഴ്ച ജിദ്ദയിൽ സമാപിച്ച ജിദ്ദ സ്റ്റാഴ്സ് അറബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലും സ്പോർട്ടിങ് യുനൈറ്റഡിെൻറ നാല് കാറ്റഗറിയിലെ താരങ്ങൾ മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.