ജിദ്ദ: മക്ക-മദീന ഹൈവേയിലെ നുവാരിയയിൽ സ്ഥാപിച്ച തീർഥാടക സ്വീകരണ കേന്ദ്രം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബൻദർ ഉദ്ഘാടം ചെയ്തു. മക്കയിലേക്കും പുറത്തേക്കുമുള്ള തീർഥാടകരുടെ സഞ്ചാരം അനായാസമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചത്. ബസുകളുടെ കാത്തുനിൽപ്പ് സമയം ഗണ്യമായി കുറയ്ക്കാനും ഇതുവഴി കഴിയും. 5,39,000 ചതുരശ്ര മീറ്ററിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അംഗീകാരം നൽകിയ പദ്ധതി റെക്കോഡ് വേഗത്തിൽ വെറും 75 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
ഹജ്ജ്, ഉംറ മന്ത്രാലയം, ഹാദിയ, ഹാജി മുഅത്മിർ ചാരിറ്റബിൾ അസോസിയേഷൻ, ജനറൽ ഫെഡറേഷൻ ഒാഫ് കാർസ് ആൻഡ് ഡ്രൈവേഴ്സ് തുടങ്ങിയവക്കായി അഞ്ചുവലിയ മന്ദിരങ്ങൾ ഇവിടെയുണ്ട്. മണിക്കൂറിൽ 300 ബസുകൾ സ്വീകരിക്കാൻ ഇവിടെ സൗകര്യമുണ്ട്. സമാനമായ കേന്ദ്രം ശുമൈസിയിലും വരാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.