ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർമാർ
ജിദ്ദ: ഹജ്ജ് 2023ൽ മികച്ച രീതിയിൽ സേവനമർപ്പിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയോടെ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം. 200ഓളം വളന്റിയർമാർ ഹജ്ജിന്റെ അനുഷ്ഠാന കർമങ്ങൾ നടന്ന പ്രദേശങ്ങളിൽ സജീവമായിരുന്നു. തമ്പുകളിലെത്തിച്ചേരാനുള്ള വഴിയറിയാതെ വലഞ്ഞവരെ തമ്പുകളിൽ എത്തിച്ചും ദിവസങ്ങൾ കണ്ടുകിട്ടാതിരുന്നവരെ കണ്ടെത്തിയും രോഗികളായവരെ ആശുപത്രിയിലെത്തിച്ചും ചക്രക്കസേര സേവനം നൽകിയും ജംറയിൽ കല്ലെറിയാൻ സഹായിച്ചും സേവനങ്ങൾ നിർവിഘ്നം തുടർന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നെത്തിയ വളന്റിയർമാരെയും ഉൾക്കൊള്ളിച്ചുള്ള സേവനപ്രവർത്തനങ്ങൾക്ക് ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, ജനറൽ കൺവീനർ അഷ്റഫ് താലികശ്ശേരി, വളന്റിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ട്രഷറർ ഷറഫു കാളികാവ് (ഹജ്ജ് മിഷൻ കോഓഡിനേഷൻ), രക്ഷാധികാരി ചെമ്പൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
അനുബന്ധ പ്രവർത്തനങ്ങളായ മക്ക കോഓഡിനേഷൻ ജാബിർ മഹബൂബ്, ഭക്ഷണ വിതരണം റഷീദ് ഓയൂർ, ഐ.ടി വിഭാഗം സഹീർ ചെറുകോട്, ലോജിസ്റ്റിക് കോഓഡിനേഷൻ നഈം, മുംതാസ് അഹ്മദ്, റഷീദ് കാപ്പുങ്ങൽ, അബ്ദുൽ നാസർ ആക്കാട്, ക്യാമ്പ് കോഓഡിനേഷൻ എം.പി. അബ്ദുൽ ജബ്ബാർ, മുഹമ്മദ് ആഷിഖ്, ഫീൽഡ് കോഓഡിനേഷൻ കെ.സി. ഗഫൂർ, സൽമാൻ ചക്കിപ്പറമ്പൻ, കൊടശ്ശേരി കുഞ്ഞുമുഹമ്മദ്, ആബിദ് അലി, കെ.വി. മൊയ്തീൻ, ഫൈസൽ മക്കരപ്പറമ്പ്, ഇസ്മാഈൽ കൂരിപ്പൊയിൽ, ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, റഹീം ഒതുക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ കോൺസുലേറ്റിന്റെ ഉപദേശനിർദേശങ്ങൾക്കും സഹായങ്ങൾക്കും നേതൃത്വം നന്ദി അറിയിച്ചു. ഹാജിമാർക്ക് സഹായമെത്തിക്കുന്ന സേവനപ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുടെ വളന്റിയർമാരോട് ഇത്തവണ പരസ്പരം കൈകോർത്തത് ശ്രദ്ധേയമായി.
വരുംവർഷങ്ങളിലും മികച്ച പരിശീലനവും കൂടുതൽ സന്നദ്ധപ്രവർത്തകരെ സജ്ജമാക്കിയും വളൻറിയർ പ്രവർത്തനങ്ങൾ നടത്തുമെന്നും ഫോറം നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.