ദമ്മാം: ലോക സംസ്കാരങ്ങളുടെ സംഗമ കേന്ദ്രമാക്കി അരാംകോ പടുത്തുയർത്തിയ കിങ് അബ് ദുൽ അസീസ് വേൾഡ് കൾചറൽ സെൻററിന് (ഇത്റ) ആഗോള അംഗീകാരം. ലോകത്തിലെ സാംസ്കാരിക കലാ സാഹിത്യ പ്രവർത്തനമേഖലയാകുന്ന കെട്ടിടങ്ങൾക്ക് നൽകുന്ന ‘അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ടി’െൻറ അംഗീകാരമാണ് ഇത്തവണ വേൾഡ് കൾചറൽ സെൻററിനെ തേടിയെത്തിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സാംസ്കാരിക കേന്ദ്രമാകുന്ന ഉയർന്ന കെട്ടിടങ്ങളാണ് ഇൗ അവാർഡിെൻറ മത്സരത്തിൽ മാറ്റുരച്ചത്. കെട്ടിടത്തിെൻറ നിർമാണരീതിയും, രൂപഭംഗിയും പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. നാലുമുതൽ 15 നിലകൾ വരെയുള്ള വിഭാഗത്തിലാണ് ഇത്റ തിരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം എല്ലാ വിഭാത്തിൽനിന്നും ഏറ്റവും മികച്ച ആസ്ഥാനമായി ഇത്റ പ്രഖ്യാപിക്കപ്പെടുകയും പ്രത്യേക അംഗീകാരം നൽകുകയും ചെയ്തു. കഴിഞ്ഞദിവസം അമേരിക്കയിലെ ഒഹായുവിൽ നടന്ന ചടങ്ങിൽ അരാംകോ പ്രതിനിധി അവാർഡ് ഏറ്റുവാങ്ങി. 2018 ജൂലൈ മുതലാണ് ഇത്റ പൊതുജനങ്ങളുടെ പ്രവേശനത്തിനായി തുറന്നുകൊടുത്തത്. കേവലം ഒരുവർഷം കൊണ്ട് ഒരു മില്യനിലധികം സന്ദർശകരാണ് ഇത്റയിലെത്തിയത്.
ആയിരത്തിലധികം വളൻറിയർമാരാണ് വിവിധ യൂനിവേഴ്സിറ്റികളിൽനിന്നും മറ്റ് മേഖലകളിൽ നിന്നുമായി ഇത്റയിൽ സേവനമനുഷ്ഠിക്കുന്നത്. സൗദിയുടെ യുവ തലമുറക്ക് അറിവുകൾ നേടാനും വർധിപ്പിക്കാനുമുള്ള അതുല്യ അവസരങ്ങളാണ് ഇത്റ ഒരുക്കുന്നത്. ലോക സംസ്കാരങ്ങളുടെ ചലനങ്ങൾക്ക് ഒപ്പം സൗദി യുവതയെ എത്തിക്കുകയും, സൗദിയുടെ സാംസ്കാരിക മുഖം ലോകത്തിെൻറ മുന്നിൽ പ്രദർശിപ്പിക്കുകയുമാണ് ഇത്റ ലക്ഷ്യം വെക്കുന്നതെന്ന് സൗദി അരാംകോ വൈസ് പ്രസിഡൻറ് ഒാഫ് േകാർപറേറ്റ് അൽഫായിസ് നബീൽ അൽജമ പറഞ്ഞു. സൗദിയുടെ പഴമയുടെ നന്മയും ആധുനികതയുടെ പുതുമയും ഒത്തുചേർത്ത് പുതിയ കാലത്തിെൻറ സംസ്കാരിക മുഖമായി പടുത്തുയർത്താനുള്ള പരിപാടികളാണ് ഇത്റയിൽ അരങ്ങേറുന്നതെന്ന് ആക്ടിങ് ഡയറക്ടർ ഫാത്മ അൽ റാഷിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.