റിയാദ്: സൗദിയിൽ ഈ വർഷത്തെ കടുപ്പമേറിയ തണുപ്പ് ഈയാഴ്ച അനുഭവപ്പെടും. റിയാദ് ഉൾപ്പെടെയുള്ള മധ്യപ്രവിശ്യകളിൽ തണുപ്പ് മൂന്ന് ഡിഗ്രിക്ക് താഴെയെത്തും. ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയും ഈയാഴ്ചയുണ്ടാകും. മഴക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ശനിയാഴ്ചക്കകം സൗദിയുടെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് ശക്തമാകും. രാജ്യത്ത് ഈ വർഷത്തെ കടുപ്പമേറിയ കാലാവസ്ഥയാകും അനുഭവപ്പെടുക.
വടക്കൻ അതിർത്തി പ്രദേശങ്ങളിൽ അന്തരീക്ഷോഷ്മാവ് സീറോ ഡിഗ്രി സെൽഷ്യസിന് താഴെയെത്തും. ഹാഇൽ, തുറൈഫ് അടക്കമുള്ള മേഖലകളിലും സമാന സ്ഥിതിയുണ്ടാകും. റിയാദിൽ വ്യാഴാഴ്ചയോടെ തണുപ്പ് മൂന്ന് ഡിഗ്രിയായി കുറയും. മധ്യപ്രവിശ്യയിലും ദമ്മാം ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലും 10 ഡിഗ്രിക്ക് താഴെയാകും ഈയാഴ്ച തണുപ്പ്. മക്കയിൽ ചൂട് 15 ഡിഗ്രിയിലേക്കും ജിദ്ദയിൽ 20ലേക്കും താഴും.
തബൂക്ക് അടക്കമുള്ള മേഖലകളിലെ ഉയർന്ന മലയോരങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയേറി. തണുപ്പ് ശക്തമായതോടെ കോവിഡ് കേസുകളിലും നേരിയ മാറ്റമുണ്ട്. മഴക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.