ജിദ്ദ: അല്ലാഹുവിെൻറ കൽപനകൾ ശിരസ്സാവഹിക്കുന്നതിലൂടെ ഇഹലോകത്ത് സമാധാനവും പ രലോകത്ത് ശാശ്വത മോക്ഷവും ലഭിക്കുമെന്ന് പണ്ഡിതൻ ഉസാമ മുഹമ്മദ് പറഞ്ഞു. ‘മിന താഴ്വ രയിലെ ത്യാഗത്തിെൻറ ചരിത്രം’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെൻറ എല്ലാ ആഗ്രഹങ്ങളെയും അല്ലാഹുവിെൻറ പ്രീതിക്കായി ത്യജിക്കാൻ തയാറായതിലൂടെയാണ് ഇബ്രാഹിം നബിക്ക് ‘അല്ലാഹുവിെൻറ കൂട്ടുകാരൻ‘ എന്ന പേര് ലഭിച്ചത്.
ഏതു പ്രതിസന്ധിയിലും പരീക്ഷണത്തിലും പതറാതെ ക്ഷമിച്ചു നിൽകുമ്പോൾ, ഉചിതമായ മാർഗങ്ങൾ അല്ലാഹു തുറന്നുതരുമെന്ന സന്ദേശമാണ് ഇബ്രാഹീം നബിയുടെ ചരിത്രം നമുക്ക് നൽകുന്നത്. ത്യാഗ സമ്പൂർണമായ പല ചരിത്രങ്ങളും ഉറങ്ങുന്ന മിന താഴ്വരയിൽ നിന്ന് പ്രവാചകൻ ഗദ്ഗദത്തോടെയായിരുന്നു മടങ്ങിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. അമീൻ പരപ്പനങ്ങാടി സ്വാഗതവും അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.