സൗദിയിൽ പണപ്പെരുപ്പം 1.7 ശതമാനമായി ഉയർന്നു; വാടകച്ചെലവിലും ഭക്ഷ്യവസ്തുക്കൾക്കും വിലവർധനവ്

യാംബു: സൗദി അറേബ്യയിൽ 2026 ഏപ്രിൽ മാസത്തെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) വ്യക്തമാക്കുന്നു. മുൻവർഷത്തെ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ വില സൂചികയിലാണ് ഈ വർധന രേഖപ്പെടുത്തിയത്. ആഗോളതലത്തിലുള്ള പണപ്പെരുപ്പ നിരക്കിലെ വർധന മുൻകൂട്ടി കണ്ട് ജനങ്ങളെ ബാധിക്കാതിരിക്കാൻ സൗദി ഭരണകൂടം നേരത്തെ തന്നെ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതായും അതോറിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുൾപ്പെടുന്ന മേഖലയിലാണ് ഏറ്റവും വലിയ വിലവർധനവ് പ്രകടമായത്; ഈ മേഖലയിൽ മൊത്തം 3.8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

ഇത് പ്രധാനമായും കെട്ടിടങ്ങളുടെ യഥാർഥ വാടകയിനത്തിൽ 4.8 ശതമാനത്തിെൻറ വർധനക്ക് കാരണമായി. ഗതാഗത മേഖലയിലെ ചെലവുകളിലും റസ്റ്റാറൻറ്-താമസ സേവനങ്ങളിലും ഉണ്ടായ ഒരു ശതമാനം വർധനവും പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണങ്ങളായി. യാത്രാ ഗതാഗത സേവനങ്ങളിൽ 5.2 ശതമാനം നിരക്ക് വർധിച്ചതാണ് ഗതാഗത മേഖലയിലെ പൊതുവായ ഒരു ശതമാനം വിലക്കയറ്റത്തിന് പിന്നിൽ. താമസ വിലയിലുണ്ടായ രണ്ട് ശതമാനം വർധനയുടെ പ്രതിഫലനമെന്നോണമാണ് റസ്റ്റാറൻറ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഒരു ശതമാനം നിരക്ക് വർധിച്ചത്. വിവിധ ജനറൽ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മേഖലയിൽ 6.3 ശതമാനത്തിെൻറ വലിയ വർധനവാണ് ദൃശ്യമായത്. വ്യക്തിഗത ഉപയോഗത്തിനുള്ള മറ്റ് ഉൽപന്നങ്ങൾക്ക് 20.8 ശതമാനം വില ഉയർന്നപ്പോൾ, ആഭരണങ്ങൾ, വാച്ചുകൾ എന്നിവയുടെ വിലയിൽ 22.5 ശതമാനത്തിെൻറ വർധനയുണ്ടായി.

ഇൻഷുറൻസ് ഗ്രൂപ് വിലകളിൽ നാല് ശതമാനം വർധനവുണ്ടായതോടെ, ഇൻഷുറൻസ്-ധനകാര്യ സേവന മേഖലയിലെ മൊത്തം വില സൂചിക 2.3 ശതമാനമായി ഉയർന്നു. വിനോദം, കായികം, സാംസ്കാരിക മേഖലകളിൽ 1.8 ശതമാനം വിലക്കയറ്റമാണ് റിപ്പോർട്ട് ചെയ്തത്; അവധിക്കാല പാക്കേജ് നിരക്കുകളിൽ 2.3 ശതമാനം വർധനയുണ്ടായതാണ് ഇതിന് ആധാരം. ഭക്ഷ്യ-പാനീയങ്ങൾ, പുകയില, തുണിത്തരങ്ങൾ എന്നിവയുടെ വിലയിലും 0.8 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, എണ്ണകൾ എന്നിവക്ക് മൂന്ന് ശതമാനവും, ധാന്യ മിൽ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾക്ക് 0.4 ശതമാനവും വില വർധിച്ചതാണ് ഈ മേഖലയിലെ മാറ്റങ്ങൾക്ക് കാരണം. കാർഷിക-മത്സ്യബന്ധന ഉൽപന്നങ്ങളുടെ വിലയിൽ മൊത്തത്തിൽ 1.7 ശതമാനത്തിെൻറ വർധനവുണ്ടായി. ഇതിൽ കാർഷിക ഉൽപന്നങ്ങൾക്ക് 1.4 ശതമാനവും കന്നുകാലികളുടെ വിലയിൽ 3.4 ശതമാനവും വർധന ഉൾപ്പെടുന്നു. എന്നാൽ, ഇതിനെല്ലാം വിപരീതമായി വിപണിയിൽ അസംസ്കൃത വസ്തുക്കളുടെയും ധാതുക്കളുടെയും വിലയിൽ 0.3 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - Inflation in Saudi Arabia rises to 1.7 percent; rent and food prices rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.