പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യൻ കോൺസുലർ സന്ദർശന തീയതികൾ പ്രഖ്യാപിച്ചു

ജിദ്ദ: സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഒക്ടോബർ മാസത്തെ സന്ദർശന തിയ്യതികളും സ്ഥലവും ജിദ്ദ കോൺസുലേറ്റ് പ്രഖ്യാപിച്ചു. ഒക്ടോബർ 10 വെള്ളിയാഴ്ച സംഘം യാംബു മേഖല സന്ദർശിക്കും.

യാംബു ടൗണിലെ കമേഴ്സ്യൽ പോർട്ടിന്റെ എതിർ വശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 17 വെള്ളിയാഴ്ച അൽ ബഹയിലെ അൽ ഫലഹ് ഹോട്ടലിൽ സന്ദർശനം നടക്കും. ഒക്ടോബർ 24 വെള്ളിയാഴ്ച ഖുൻഫുദയിലെ അൽ അസ്ഹർ പാലസ് ഹോട്ടലിൽ ആണ് സന്ദർശനം.

ഒക്ടോബർ 31 അബഹയിലെ ഇന്ത്യ പാസ്പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും (വി.എഫ്.എസ് സെന്റർ ഖമീസ് മുശൈത്ത്) സന്ദർശനം നടക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടു മുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം.

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Indian Consular Visit Dates Announced in Patinjharan Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.