ജിദ്ദ: ഹെൽത്ത് ആൻഡ് എൻറർടെയിൻമെൻറ് ഓൺലൈൻ ലൈവിെൻറ (എച്ച് ആൻഡ് ഇ ലൈവ്) പ്രഥമ വാർഷികാഘോഷം നവംബർ 12ന് 'മൊഹബ്ബത്ത് 2021' എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഗായിക അമൃത സുരേഷിെൻറ നേതൃത്വത്തിൽ അമൃതം ഗമയ ബാെൻഡാരുക്കുന്ന ലൈവ് ഗാനമേളയും പിന്നണി ഗായകൻ സിയാഉൽ ഹഖിെൻറ നേതൃത്വത്തിൽ ഖവാലിയും ഗസലുമാണ് മുഖ്യ ആകർഷണം. സൗദി സമയം വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി എച്ച് ആൻഡ് ഇ ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും. ഡിസംബറിൽ ജിദ്ദയിൽ കലാസാംസ്കാരിക, സാമൂഹിക, വ്യവസായ, മാധ്യമരംഗത്തെ പ്രമുഖരെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഉൾപ്പെടുത്തി 'മൊഹബ്ബത്ത്' സാംസ്കാരികസന്ധ്യ സംഘടിപ്പിക്കും. ഒന്നാം വാർഷികത്തിെൻറ ഭാഗമായി നടത്തുന്ന ഇൻറർനാഷനൽ ഡാൻസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വിവിധ കലാപരിപാടികൾ അരങ്ങേറും. എച്ച് ആൻഡ് ഇ ലൈവിെൻറ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്യും.
പരിപാടിയിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഗ്രൂപ് മുഖ്യ പ്രായോജകരാകും. കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ ബോധവത്കരണത്തിന് വേണ്ടി രൂപവത്കരിച്ചതാണ് എച്ച് ആൻഡ് ഇ ലൈവ്. ആരോഗ്യവും വിനോദവും കലയും കായികവും വൈജ്ഞാനികവുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കിയാണ് പരിപാടി അവതരിപ്പിക്കുന്നത്. പ്രവാസലോകത്തെയും നാട്ടിലെയും ആനുകാലിക വിഷയങ്ങൾ സമയബന്ധിതമായി ചർച്ച ചെയ്യുന്നതിന് പുറമെ, ആരോഗ്യം, വിനോദം, കലാകായികം, ആത്മീയം, ജീവിതവഴികൾ, ഓർമകൾ എന്നീ പരിപാടികൾ സിറ്റ് ആൻഡ് റിലാക്സ്, കോഫീ ചാറ്റ്, സൂപർ സൺഡേ, ഗ്രോയിങ് സ്റ്റാഴ്സ്, രാഗ് മൽഹാർ, ഗ്ലോബൽ റൗണ്ടപ് എന്നീ ലൈവ് ഷോകളാണ് അവതരിപ്പിക്കുന്നത്. ജിദ്ദയിൽ നടന്ന വാർത്തസമ്മേളനത്തിൽ 'മൊഹബ്ബത്ത് 2021'െൻറ പോസ്റ്റർ പ്രകാശനം ചെയ്തു. ജിദ്ദ നാഷനൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി, ഡോ. ഇന്ദു ചന്ദ്രശേഖർ, ഹിഫ്സുറഹ്മാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), അബ്ദുൽ ലത്തീഫ് (കൺവീനർ), റാഫി ബീമാപള്ളി, നൗഷാദ് ചാത്തല്ലൂർ എന്നിർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.