ജിദ്ദ: ഹജ്ജ് സീസണായതോടെ മക്കക്കും മദീനക്കുമിടയിൽ ട്രെയിൻ സർവിസുകളുടെ എണ്ണം കൂ ട്ടുന്നു. ഹജ്ജ് യാത്രക്കാരുടെ യാത്ര എളുപ്പമാക്കാനാണിത്. ആഴ്ചയിൽ 64 സർവിസുകളാണ് മ ക്കക്കും മദീനക്കുമിടയിൽ നേരത്തേ ഷെഡ്യൂൾ ചെയ്തതെന്ന് അൽഹറമൈൻ ട്രെയിൻ ഒാഫിസ് വ്യക്തമാക്കി. കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തി ആഴ്ചയിൽ സർവിസുകളുടെ എണ്ണം 80 ആക്കി വർധിപ്പിക്കും.
ലോകത്തെ 10 അതിവേഗ ട്രെയിൻ പദ്ധതികളിലൊന്നാണ് അൽഹറമൈൻ റെയിൽവേ പദ്ധതി. പുണ്യസ്ഥലങ്ങൾക്കിടയിൽ സന്ദർശകരുടെയും തീർഥാടകരുടെയും യാത്രക്ക് സൗദി ഭരണകൂടം ഏറ്റവും സുരക്ഷിതവും അന്താരാഷ്ട്ര നിലവാരത്തോടു കൂടി നടപ്പാക്കിയ പദ്ധതിയാണിത്. ഉയർന്ന പ്രവർത്തന ക്ഷമതയുള്ള, സ്പീഡ് കൂടിയ ട്രെയിനുകളാണ് ഒരുക്കിയിരിക്കുന്നതെന്നും അൽഹറമൈൻ ഒാഫിസ് പറഞ്ഞു.
35 ട്രെയിനുകളാണ് പദ്ധതിക്ക് കീഴിലുള്ളത്. 13 ബോഗികളോട് കൂടി ഒരോ ട്രെയിനിലും 417 സീറ്റുകളുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ഒാടാൻ കഴിയുന്നതാണ്. നിലവിൽ മക്കക്കും മദീനക്കുമിടയിൽ യാത്രാസമയം ഏകദേശം രണ്ടു മണിക്കൂറും 15 മിനിറ്റുമാണെന്നും അധികൃതർ പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.