മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മുഴുവൻ തീർഥാടകരും മിന താഴ്വരയോട് വിടപറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ തിരികെയാത്ര വെള്ളിയാഴ്ച അസ്തമയത്തിന് തന്നെ പൂർത്തിയായി. ആറ് ദിവസമായി ജനസാഗരമായിരുന്ന മിന ഇതോടെ വിജനതക്ക് വഴിമാറി. ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ മുഴുവൻ പേരും മക്കയിലെ താമസകേന്ദ്രങ്ങളിലാണ്. വ്യാഴാഴ്ച കർമങ്ങൾ പൂർത്തിയാക്കി മടങ്ങിയവർക്ക് ഇന്നലെ ഹറമിലെ ജുമുഅയിൽ പെങ്കടുക്കാനായി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മഖേന എത്തിയ മലയാളി ഹാജിമാർ വെള്ളിയാഴ്ചയാണ് മിനയിൽ നിന്ന് മടങ്ങിയത്. അവർ ആറ് ദിവസത്തെ മിനാവാസം കഴിഞ്ഞാണ് മടങ്ങിയത്. അവസാന ദിവസവും കടുത്ത ചൂടുണ്ടായിരുന്നു മിനയിൽ. അതേ സമയം സൂര്യാസ്തമയത്തോടെ പല ദിവസങ്ങളിലും തണുത്ത കാറ്റ് വീശി. അറഫ ദിനത്തിന് തലേന്ന് നേരിയ മഴ ലഭിച്ചിരുന്നു.
പകുതിയോളം ഹാജിമാർ നേരത്തെ മടങ്ങിയതിനാൽ വെള്ളിയാഴ്ച മിനയിലെ തിരക്കിന് ശമനമുണ്ടായി. ആഗസ്റ്റ് 27 മുതലാണ് ഇന്ത്യൻ ഹാജിമാരുടെ തിരിച്ചുപോക്ക് തുടങ്ങുക. കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയ ആദ്യസംഘം സെപ്റ്റംബർ 12-ന് നാട്ടിലെത്തും. അതേ സമയം സ്വകാര്യഗ്രുപ് വഴി എത്തിയവർ ഇതിനകം നാട്ടിൽ എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.