റിയാദ്: കഴിഞ്ഞ മാസം 28ന് ദവാദ്മിക്ക് സമീപം സാജിറിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി പുതുപ് പാടി സ്വദേശി വള്ളിക്കെട്ടുമ്മല്‍ പാറ റഷീദിെൻറ (43) മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് റിയാദിൽ നിന്ന് കൊണ്ടുപേ ാകും. എയർ ഇന്ത്യ വിമാനത്തിൽ ശനിയാഴ്ച രാവിലെ ഏഴിന് കോഴിക്കോെട്ടത്തുന്ന മൃതദേഹം പുതുപ്പാടി ഒടുങ്ങാക്കാട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
മൃതദേഹം നാട്ടിലയക്കുന്നതിനുള്ള മുഴുവൻ ചെലവും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, തെന്നല മൊയ്തീൻ കുട്ടി എന്നിവരാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. സാജിറില്‍ ജോലി ചെയ്തിരുന്ന റഷീദ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ രാത്രിയിൽ ബൈക്കിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ച കാറിടിച്ചായിരുന്നു അപകടം.
തലയ്ക്ക് ഗുരുതര പരിക്കേറ്റ് ദവാദ്മി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് 28ന് വൈകീട്ട് ഏഴിന് മരിച്ചത്. നിലത്തേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതക്ഷതമേറ്റ റഷീദിനെ പൊലീസാണ് ആശുപത്രിയിലത്തെിച്ചത്. റഷീദ് 11 വര്‍ഷമായി സൗദിയിലുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയി വന്നത്. സാബിറയാണ് ഭാര്യ. മക്കള്‍: ഫെബിന്‍ നാസര്‍ (16), റിയാ ഫെബിന്‍ (13).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.