പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അഡ്വ. മുഹമ്മദ് കുട്ടി അനിക്കട്ടിലിനും കുടുംബത്തിനും റിയാദിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അഡ്വ. മുഹമ്മദ് കുട്ടി അനിക്കട്ടിലിനും കുടുംബത്തിനും റിയാദിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. അമാന കോർപറേറ്റിവ് കമ്പനിയിൽ അണ്ടർ റൈറ്റിങ് മാനേജർ എന്ന പദവിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിനും കുടുംബത്തിനും റിയാദ് മലസിലൊരുക്കിയ യാത്രയയപ്പ് ചടങ്ങിൽ യൂനുസ് പത്തൂർ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുട്ടിക്കുള്ള ഉപഹാരം അബ്ദുറഹ്മാൻ പൂന്തല നൽകി. കുടുംബത്തിനുള്ള ഉപഹാരം മിസ്ബയും ഷിറിനും ചേർന്ന് നൽകി. ഷെമീർ കാളികാവ്, ജംഷീർ മാസ്റ്റർ, മുനീർ മാസ്റ്റർ, സദറുദ്ദീൻ വടുതല, സുലൈമാൻ മാസ്റ്റർ, സുൽഫിക്കർ അലി, ഖാലിദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി, ഭാര്യ ഹഫ്‌സത്തു ബീഗം എന്നിവർ മറുപടി പ്രസംഗം നടത്തി. അബൂബക്കർ മുന്നിയൂർ, അബ്ദുസമദ് കൊയപ്പത്തൊടി, ജംഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.