റിയാദ്: ഞായറാഴ്ച വനിതകൾ വാഹനവുമായി റോഡിലിറങ്ങാനിരിക്കെ കാർവിപണി സജീവം. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത് എന്ന് കാർ ഷോറൂം അധികൃതർ പറയുന്നു. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. പിന്തുണയുമായി രാജ്യത്തെ പുരുഷ സമൂഹവും രംഗത്തുണ്ട്. വാഹനമോടിക്കാൻ വനിതകൾക്ക് അനുമതി നൽകി സൽമാൻ രാജാവ് ചരിത്രവിജ്ഞാപനം പുറപ്പെടുവിച്ചതുമുതൽ സൗദിയിലെ കാർഷോറൂമുകൾ ഉണർവിലാണ്. മാസങ്ങൾക്ക് മുമ്പ് തന്നെ ഷോറൂമുകളിൽ വനിതാസാന്നിധ്യം പ്രകടമായിത്തുടങ്ങി.
നിരവധി എക്സിബിഷനുകൾ വനിതകൾക്ക് വേണ്ടി മാത്രം സൗദി നഗരങ്ങളിൽ നടന്നു. ജോലി സൗകര്യം ലക്ഷ്യം വെച്ചാണ് പലരും സ്വന്തം വാഹനം വാങ്ങുന്നത്. ഗുണമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുളളതുമാണ് സ്ത്രീകൾ തെരഞ്ഞെടുക്കുന്നത് എന്ന് ഷോറൂം അധികൃതർ പറഞ്ഞു. തിരക്കേറെയുള്ള റിയാദില്‍ ഡ്രൈവിങ് അനുവദിക്കാന്‍ അല്‍പ സമയം കാത്തിരിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവരുണ്ട്.
വനിതാ ഡ്രൈവിങ് സാധാരണ സംഭവമാണ്. പക്ഷേ റിയാദ് മെട്രോ ജോലി തീരും വരെ കാത്തിരിക്കാമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. തിരക്ക് കുറയുന്നത് അവര്‍ക്ക് കൂടുതല്‍ സുരക്ഷയാകുമെന്നാണ് ഇതിന് പറയുന്ന കാരണം. അതേ സമയം സ്ത്രീകളെ ഡ്രൈവിങിന് പ്രോൽസാഹിപ്പിക്കേണ്ടതാണെന്നും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും അവർക്കത് ആവശ്യമാണെന്നും റിയാദ് സ്വദേശി മുഹമ്മദ് അൽ ഗമാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.