യു.എസ് സന്ദർശനത്തിനിടെ പ്രസിഡൻറ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
റിയാദ്: ഇസ്രായേലുമായും ഫലസ്തീനുമായും മുഴുവൻ മേഖലയുമായും സമാധാനമാണ് സൗദി ആഗ്രഹിക്കുന്നതെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള യഥാർഥ പാത സ്ഥാപിക്കുന്നതിന് വ്യക്തമായ ഒരു പദ്ധതി തയാറാക്കുകയാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
മധ്യപൂർവേഷ്യൻ രാജ്യങ്ങളുമായുള്ള നല്ല ബന്ധം നല്ല കാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അബ്രഹാം കരാറിൽ ചേരാൻ സൗദി ആഗ്രഹിക്കുന്നു. എന്നിരുന്നാലും ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള യഥാർഥ പാത ഉറപ്പുനൽകുന്ന വ്യവസ്ഥയുണ്ടായാൽ മാത്രമേ ഇതിൽ ചേരുകയുള്ളൂ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഞങ്ങൾ ഇതിനെക്കുറിച്ച് നന്നായി ചർച്ച ചെയ്തിട്ടുണ്ട്. ഈ പാതക്കായി നമുക്ക് തയാറെടുക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. റിയാദിനും വാഷിങ്ടണിനും വലിയ പൊതു അവസരങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു.
സൗദി പതിറ്റാണ്ടുകളായി എല്ലാ മേഖലകളിലും അമേരിക്കയുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണത്തിനുള്ള ചക്രവാളം വളരെ വലുതാണ്. വാഷിങ്ടണും റിയാദും തമ്മിൽ വലിയ തോതിലുള്ള ജോലികൾ മുന്നിലുണ്ട്. വരുംകാലയളവിൽ ഇരു രാജ്യങ്ങൾക്കും വിശാലമായ ബിസിനസ് അവസരങ്ങൾ ലഭിക്കുമെന്നതിനാൽ ഉഭയകക്ഷി ബന്ധങ്ങളുടെ നിലവാരം വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.