റിയാദ്: ആരോഗ്യവകുപ്പ് ഫീൽഡ് സർവേ ശക്തമാക്കിയതോടെ സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന ു. പുതുതായി 1147 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ വൈറസ് ബാധിതരുടെ എണ്ണം 11631 ആയി. ചൊവ്വാഴ്ച ആറ ുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 109 ആയി.
പുതുതായി 150 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1640 ആയി. 9882 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ 81 പേരാണ് ഗുരുതരാവസ്ഥയിൽ. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകു പ്പ് ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക് നേരിട്ട് ചെന്ന് നടത്തിയ പരിശോധനയിലൂടെയാണ് രോഗബാധിതരായിട്ടും പുറത്തുപറയാതിരുന്ന നിരവധിയാളുകളെ കണ്ടെത്താൻ കഴിഞ്ഞത്.
അഞ്ച് ദിവസം മുമ്പ് ആരംഭിച്ച ഫീൽഡ് സർവേയിലൂടെ അഞ്ച് ലക്ഷം പേരെ പ്രഥമിക പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞു. രണ്ട് ലക്ഷത്തിലേറെ പി.സി.ആർ പരിശോധന (ലാബ് ടെസ്റ്റ്) നടത്തി. വരും ദിവസങ്ങളിലും ഫീൽഡ് സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ് രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പതിവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
െചാവ്വാഴ്ച മരിച്ച ആറുപേരിൽ അഞ്ചും സ്വദേശി പൗരന്മാരാണ്. ഒരു വിദേശിയും. മക്കയിൽ മൂന്നും റിയാദിൽ രണ്ടും ജിദ്ദയിൽ ഒരാളും മരിച്ചു. മരിച്ചവർ 49നും 87നും ഇടയിൽ പ്രായമുള്ളവരാണ്. ചൊവ്വാഴ്ച കണ്ടെത്തിയ 1147 രോഗികളിൽ 868 പേരെ ആരോഗ്യവകുപ്പിെൻറ ഫീൽഡ് സർവേയിലൂടെ കണ്ടെത്തിയതാണ്.
പുതിയ രോഗികൾ:
മക്ക (305), മദീന (299), ജിദ്ദ (171), റിയാദ് (148), ഹുഫൂഫ് (138), ത്വാഇഫ് (27), ജുബൈൽ (12), തബൂക്ക് (10), ഖുലൈസ് (എട്ട്), ബുറൈദ (ആറ്), ദമ്മാം (അഞ്ച്), മഖ്വ (മൂന്ന്), ഉനൈസ (രണ്ട്), അൽഹദ (രണ്ട്), അറാർ (രണ്ട്), ദഹ്റാൻ (രണ്ട്), മഹായിൽ (ഒന്ന്), അൽ-ജൗഫ് (ഒന്ന്), ഖുൻഫുദ (ഒന്ന്), അൽഖുറയാത്ത് (ഒന്ന്), സബ്ത് അൽഅലായ (ഒന്ന്), അൽഖറിയ (ഒന്ന്), അൽബാഹ (ഒന്ന്)
മരണസംഖ്യ:
മക്ക (40), മദീന (32), ജിദ്ദ (19), റിയാദ് (ആറ്), ഹുഫൂഫ് (മൂന്ന്), ജീസാൻ (ഒന്ന്), ഖത്വീഫ് (ഒന്ന്), ദമ്മാം (ഒന്ന്), അൽഖോബാർ (ഒന്ന്), ഖമീസ് മുശൈത്ത് (ഒന്ന്), ബുറൈദ (ഒന്ന്), ജുബൈൽ (ഒന്ന്), അൽബദാഇ (ഒന്ന്), തബൂക്ക് (ഒന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.