ജിദ്ദ: വടക്കേ മലബാറില്‍ നാദാപുരം മുതൽ തൃക്കരിപ്പൂർ വരെ പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് കഴിഞ്ഞ കാലങ്ങളില് നടന്ന കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും പിറകിൽ സി.പി.എം ആയിരുന്നു പ്രതിസ്ഥാനത്ത് എന്നത് അവരുടെ വർഗീയ സമീപനമ ാണ് പുറത്തു കൊണ്ടുവരുന്നതെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി കുറ്റപ്പെടുത്തി.
എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നയം പാർട്ടി കോടതി വിധിച്ച് അണികളെ കൊണ്ട് നടപ്പാക്കിയതിെൻറ ഇരയായിരുന്നു അരിയിൽ ശുക്കൂർ. മത വിശ്വാസികളുടെ ആചാര വിശ്വാസ കാര്യങ്ങളിൽ ഇടപെട്ട് വിശ്വാസികളെ ഇരുവിഭാഗങ്ങളാക്കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കുന്നത്. ജിദ്ദ കെ.എം.സി.സി ഒരുക്കിയ ‘വിചാര സദസ്സിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാറൂഖ് കൊളേജ് അധ്യാപകൻ പ്രഫ. ജൗഹർ മുനവർ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി ട്രഷറർ അൻവർ ചേരങ്കൈ, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ. അബ്്ദുറഹ്മാൻ, മജീദ് പുകയൂർ, അബ്ദുൽ അസീസ് വയനാട്, അബ്്ദുൽ ലത്തീഫ് കളരാന്തിരി, ഗഫൂർ പട്ടിക്കാട്, ഹസൻ ബത്തേരി, അബ്ബാസ് നാട്യമംഗലം, അബ്ദുല്‍ മജീദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ഇ.വി. നാസര്‍ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.