ജിദ്ദ: സൗദി അറേബ്യയിലെ രണ്ടാം വർഷ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു. അതിനുള്ള പദ്ധതി ഒരുക്കം വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി.
എല്ലാ സെക്കൻഡറി സ്കൂളിലും ആഴ്ചയിൽ രണ്ട് ക്ലാസ് വീതം ചൈനീസ് ഭാഷാപഠനം നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിഷയം അക്കാദമിക് ഷെഡ്യൂളിൽ ഉൾപ്പെടുത്തണം. നാലാമത്തെ സെഷൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൈനീസ് ഭാഷാപഠനം ആയിരിക്കണം. ഇതിനാവശ്യമായ അധ്യാപകരെ നിയോഗിക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകി. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ഈയിടെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ സന്ദർശനത്തിനിടെയാണ് സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
തുടർന്ന് സൗദിയിലെ സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ചൈനീസ് ഭാഷ പാഠ്യപദ്ധതിയായി ഉൾപ്പെടുത്താൻ ധാരണയായി.
ഇരുരാജ്യവും എല്ലാ മേഖലകളിലും സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ ചുവടുവെപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.