റിയാദിലെ യുഎസ് എംബസി

യു.എസ് എംബസിക്ക് നേരെയുള്ള ആക്രമണം: അന്വേഷണം ഊർജ്ജിതം

വാഷിംഗ്ടൺ/റിയാദ്: റിയാദിലെ യു.എസ് എംബസി കോംപ്ലക്സിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ തങ്ങളുടെ രഹസ്യാന്വേഷണ ശൃംഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അമേരിക്ക നടപടികൾ ആരംഭിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ സി.ഐ.എ വക്താവ് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും, ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.

ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലുടനീളമുള്ള അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലും രഹസ്യ കേന്ദ്രങ്ങളിലും കർശനമായ സുരക്ഷാ പരിശോധന ആരംഭിച്ചു. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം. റിയാദിലെ ആക്രമണം നടന്ന സ്ഥലത്ത് സൗദി സുരക്ഷാ ഏജൻസികളും അമേരിക്കൻ വിദഗ്ധരും സംയുക്തമായി തെളിവെടുപ്പ് നടത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇവ ഇറാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇറാൻ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങളുടെ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്ന പ്രസ്താവന കഴിഞ്ഞ ദിവസം തെഹ്‌റാൻ പുറപ്പെടുവിച്ചിരുന്നു. ഇത് മേഖലയിൽ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ വിഷയത്തിൽ സൗദി അറേബ്യയുമായി ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്.

യു.എസ് എംബസിക്ക് നിസാര കേടുപാടുകൾ

ഡ്രോൺ ആക്രമണത്തിൽ നിസാര കേടുപാടുകൾ സംഭവിച്ച റിയാദിലെ യു.എസ് എംബസി

 റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിസ്സാര കേടുപാടുകൾ. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് ഡ്രോണുകളാണ് എംബസിയെ ലക്ഷ്യമാക്കി എത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി വളപ്പിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് നിസ്സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

യു.എസ് എംബസിക്ക് പുറമെ റിയാദ്, അൽ ഖർജ് നഗരങ്ങൾ ലക്ഷ്യമാക്കി എത്തിയ എട്ട് ഡ്രോണുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു.

തിങ്കളാഴ്ചയും സമാനമായ രീതിയിൽ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. റിയാദിലെ അമീർ സുൽത്താൻ എയർബേസിന് സമീപമെത്തിയ അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളുമാണ് അന്ന് തകർത്തത്.

മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് എംബസി അറിയിച്ചു.

സുരക്ഷ മുൻകരുതലിന്റെ ഭാഗമായി റിയാദ്, ജിദ്ദ, ദഹ്‌റാൻ (ദമ്മാം) എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർ വീടിനുള്ളിൽ തന്നെ തുടരണമെന്ന് എംബസി നിർദേശിച്ചു.

Tags:    
News Summary - Attack on US Embassy: Investigation intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.