??????

യാത്രാ നിരോധനത്തിനിടയിലും അനീഷിന്‍റെ മൃതദേഹം നാട്ടിലേക്ക്

റിയാദ്: കോവിഡ് 19 ഭീഷണിയുടെ നിഴലിൽ മുഴുവൻ അന്താരാഷ്ട്ര വിമാന സർവിസുകളും റദ്ദായ ഘട്ടത്തിലും ജനിച്ച നാട്ടിൽ മണ ്ണോട് ചേരാൻ അനീഷിെൻറ ചേതനയറ്റ ശരീരത്തിന് വഴിയൊരുങ്ങി. സൗദിയിൽ നിന്ന് യാത്രാവിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ചില സുമനസുകളുടെ കാരുണ്യം കൊണ്ടാണ് തൃശൂർ ചേലക്കര കിള്ളിമംഗലം പുലാശ്ശേരി സ്വദേശി അനീഷിെൻറ (34) മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിലെത്തിക്കാൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയായത്.

തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസിെൻറ കാർഗോ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 6.30ന് കൊച്ചി വിമാനത്താവളത്തിലെത്തും. കഴിഞ്ഞ മാസം 15ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിവെച്ച ശേഷം ആദ്യമായാണ് റിയാദിൽ നിന്ന് ഒരു മൃതദേഹം കേരളത്തിലേക്ക് പോകുന്നത്. അതും കാർഗോ വിമാനത്തിൽ. മാർച്ച് 22ന് റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലാണ് അനീഷ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. രാത്രിയിൽ മുറിയിൽ കസേരയിൽ ചായ കുടിച്ചുകൊണ്ടിരിക്കുേമ്പാഴാണ് ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചത്.

ഇതറിയാതെ, ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ വേണ്ടി വന്നുവിളിച്ചപ്പോഴാണ് ഇരുന്ന ഇരുപ്പിൽ തന്നെ മരിച്ചനിലയിൽ കണ്ടത്. അഞ്ചുവർഷമായി റിയാദിലുള്ള അനീഷ് സുഹൃത്തുക്കളോടൊപ്പം ശുമൈസിയിലാണ് താമസിച്ചിരുന്നത്. രാധാകൃഷ്ണൻ, പുഷ്പ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഭാര്യ: രേഖ. മൂന്ന് വയസായ ഒരു ആൺകുട്ടിയുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവെൻറ ഉയിരറ്റ ശരീരമെങ്കിലും ഒരുനോക്ക് കാണാൻ കാത്തിരുന്ന വീട്ടുകാരുടെ അവസ്ഥ മനസിലാക്കിയ സാമൂഹികപ്രവർത്തകർ ഇടപെട്ട് എമിറേറ്റ്സ് വിമാനത്തിെൻറ കാർഗോ വിഭാഗത്തെ സമീപിക്കുകയും റിയാദിലെ ഇല ഫ്രൈറ്റ് ഫോർവേഡിങ് ഗ്രൂപ്പ് പ്രതിനിധി സയ്യദ് ഗോസിെൻറ ശ്രമഫലമായി വിമാന കമ്പനിയുടെ അനുമതി വാങ്ങുകയുമായിരുന്നു. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും വിമാനത്താവളങ്ങളിൽ നിന്ന് ഇതിനുള്ള പ്രതേക അനുമതി ലഭിച്ചു.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാം ചെയ്ത് ഞായറാഴ്ച സാമൂഹിക പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങും. ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തൂവൂർ, ഡൊമിനിക്, അജീഷ്, ഷിജോയ്, ശശിധരൻ തുടങ്ങിയവർ മൃതദേഹം അയക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നു.

Tags:    
News Summary - Aneesh obit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.