റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂൾ 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ടീൻസ് മീഡിയ ടോക ്ക് സംഘടിപ്പിച്ചു. അലിഫ് അറ്റ് 10 ഇവൻഷ്യ എന്ന പേരിൽ നടക്കുന്ന വാർഷികാഘോഷത്തിെൻറ പത്തിന പരിപാടികളിലൊന്നാണിത്. മാധ്യമപ്രവർത്തകരുമായി സ്കൂൾ വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരമായിരുന്നു മീഡിയ ടോക്ക്. അറബ് ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ മറ്റേതൊരു നന്മയും തിന്മയും തിരിച്ചറിയാൻ കഴിയുന്നത് പോലെ വാർത്തകളിൽ കടന്നുകൂടാൻ സാധ്യതയുള്ള അപകടങ്ങളും തിരിച്ചറിയാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുക്കിഷ്ടപ്പെട്ട വാർത്തകൾ മാത്രമേ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരാൻ പാടുള്ളൂ എന്ന ശാഠ്യം അരുതെന്നും അദ്ദേഹം ഉപേദശിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം പറഞ്ഞു.
ഉപാധികൾ ഇല്ലാതെ, സമൂഹത്തിലെ ഉന്നതരുമായി സംവദിക്കാനും സൗഹാർദം പുലർത്താനും കഴിയുന്നു എന്നതാണ് ഒരു പത്രപ്രവർത്തകനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നതെന്നും കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹംപറഞ്ഞു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ അധ്യക്ഷതവഹിച്ചു. സൗദി അറേബ്യയിലെ അച്ചടി ദൃശ്യ സൈബർ മാധ്യമരംഗത്തെ പ്രതിനിധികൾ പരിപാടിയിൽ പെങ്കടുത്തു. ഉബൈദ് എടവണ്ണ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), വഖാര്‍ നസീം വാമിഖ് (റിയാദ് പാക് മീഡിയ ഫോറം), മുഹമ്മദ് സൈഫുദ്ദീന്, സകിയുല്ല മുഹ്സിന്, ഷംനാദ് കരുനാഗപ്പള്ളി, ഡോ. സഈദ് മസൂദ്, ഇല്യാസ് റഹീം, കെ.എന്‍. വാസിഫ്, സറീന് വാസിഫ്, ജയന് കൊടുങ്ങല്ലൂർ എന്നിവര്‍ സംസാരിച്ചു. അലിഫ് സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ലുഖ്മാന് പാഴൂർ, അലിഫ് ഗ്ലോബല്‍ സ്കൂള്‍ ഡയറക്ടർ മുഹമ്മദ് അഹമ്മദ് എന്നിവര്‍ ഫലകം വിതരണം ചെയ്തു. പി.കെ. ഷമീര്‍, സുന്ദുസ് സാബിര്‍ എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു. അലി ബുഖാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.