ദമ്മാം: പാലക്കാട് ഒറ്റപ്പാലം സ്വദേശി ആസിഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉത്തർ പ്രദേശ് സ്വദേശി മുഹ്റമിന് മാപ്പുനൽകി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയ കുടംബത്തിന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വീട് നിർമിച്ച് നൽകും. അൽഹസയിൽ ഏഴു വർഷം മുമ്പാണ് കൊലപാതകം നടന്നത്. സ്വപ്നങ്ങളും പേറി പ്രവാസ ലോകത്തെത്തിയ മകനെ കുറിച്ച് ആ മാതാവിനെ േതടിയെത്തിയത് സ്വന്തം മകെൻറ നിഷ്ഠൂരമായ കൊലപാതകവാർത്തയായിരുന്നു.
തീരാദാരിദ്ര്യത്തിലായിരുന്ന കുടുംബത്തെ കരകയറ്റുന്നതിന് ഒമ്പത് വർഷം മുമ്പാണ് ആസിഫ് സൗദിയിലെത്തിയത്. പെട്രോൾ പമ്പിലായിരുന്നു ജോലി. രണ്ടു വർഷം പൂർത്തിയായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ആസിഫ്. സഹപ്രവർത്തകനും കൂടെ താമസക്കുകയും ചെയ്തിരുന്ന ഉത്തർപ്രദേശ്കാരനുമായ മുഹറം ആണ് പ്രതി. ഇവർ തമ്മിൽ രണ്ടുവർഷക്കാലത്തെ സൗഹൃദത്തിന് ശേഷമാണ് ജീവിതം കീഴ്മേൽ മറിച്ച സംഭവമുണ്ടായത്. രണ്ടു പേരും തമ്മിൽ ചെറിയ വാക്കേറ്റം ഉണ്ടായി. ഇതിൽ പ്രകോപിതനായി ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെ മുഹറം കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ ചെറിയ കുടുംബത്തിെൻറ ഏക അത്താണിയായ മകൻ നഷ്ടപ്പെട്ടു. ആസിഫിെൻറ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു.
ഏഴു വർഷമായി അൽഹസ ശരീഅ കോടതിയിൽ നടന്നു വരുന്ന കേസിന് വിധിയായത് കഴിഞ്ഞ വർഷമായിരുന്നു. കൊലപാതകം തെളിയിക്കപ്പെട്ടതിനാൽ വധശിക്ഷയാണ് കോടതി വിധിച്ചത്. മാനസികനില തകരാറിലായതിനാൽ കഴിഞ്ഞവർഷം ശിക്ഷ നടപ്പിലാക്കിയിരുന്നില്ല. ആയിടക്കാണ് വിഷയത്തിെൻറ ഗൗരവം അൽഅഹ്സ കെ.എം.സി.സിയുടെ ശ്രദ്ധയിൽപെടുന്നത്. പ്രതിയുടെ കുടുംബ സാഹചര്യവും ദയനീയമാണെന്ന് ബോധ്യപ്പെട്ടു. പിന്നീടുള്ള ഇടപെടലിലൂടെയാണ് പ്രതിയുടെ കുടുംബവും ആസിഫിെൻറ മാതാവും സഹോദരനും പാണക്കാട് കൊടപ്പനക്കൽ ഒരുമിച്ചിരിക്കുന്നത്. മകനെ നഷ്ടപ്പെട്ടതിന് പകരം ഒരു കുടുംബത്തിെൻറ നാഥനെ കൊലക്കു കൊടുത്തിട്ട് മകനെന്തുനേടാനെന്ന് ആത്മഗതം ചെയ്ത് ആ ഉമ്മ അവർക്ക് മാപ്പു കൊടുത്തു.
തുടർന്നാണ് ആയിഷ ബീവിയുടെ വാടക വീട്ടിലെ താമസം സാദിഖ് അലി തങ്ങളുടെ ശ്രദ്ധയിൽ പെടുന്നതും വീടിനായുള്ള ദൗത്യം കിഴക്കൻ പ്രവിശ്യ കമ്മിറ്റി ഏറ്റെടുക്കുന്നതും. ആക്റ്റിങ് പ്രസിഡൻറ് മുഹമ്മദ്കുട്ടി കോഡൂർ, ജനറൽ സെക്രട്ടറി ആലിക്കുട്ട ഒളവട്ടൂർ, ട്രഷറർ ശരീഫ് കൊണ്ടോട്ടി, ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ സെക്രട്ടറിമാരായ ഖാദർ മാസ്റ്റർ വാണിയമ്പലം, ടി.എം ഹംസ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.