ത്വാഇഫ്: പിതാവിനെയും മാതാവിനേയും വെട്ടിക്കൊന്ന മകന് മാനസികരോഗമെന്ന് റിപ്പോര്‍ട്ട്. ത്വാഇഫിലെ ഹയ് സുഹൈലിയിലാണ് 58 കാരനായ പിതാവിനെയും 48 വയസ്സുള്ള മാതാവിനെയും കഴിഞ്ഞ ദിവസം ദാരുണമായി കൊലപ്പെടുത്തിയത്.
പിതാവിന്‍െറ തല വെട്ടി വേര്‍പ്പെടുത്തിയ നിലയിലും മാതാവിന്‍െറ ശരീരത്തിന്‍െറ പല ഭാഗങ്ങളിലും നിരവധി കുത്തേറ്റ നിലയിലുമാണ് കണ്ടത്തെിയത്. 29 വയസ്സുള്ള യുവാവാണ് കൊലയാളിയെന്നും ഇയാളെ പിടികൂടിയതായും പൊലീസ് വ്യക്തമാക്കി. കൊലയാളിയുടെ സഹോദരന്‍ ഒരാള്‍ ത്വാഇഫിന് പുറത്താണ്. മാതാപിതാക്കളുടെ സുഖ വിവരങ്ങറിയാന്‍ പലതവണ ഇയാള്‍ ഫോണ്‍ ചെയ്തെങ്കിലും ആരും ഫോണ്‍ എടുത്തിരുന്നില്ല.
തുടര്‍ന്ന് ഇയാള്‍ സ്നേഹിതനോട് വീട്ടില്‍ പോയി മാതാപിതാക്കളുടെ വിവരങ്ങളറിയാന്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടിലത്തെിയ സ്നേഹിതനാണ് ഞെട്ടിക്കുന്ന രംഗം കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക വിവരമനുസരിച്ച് കൊലയാളി മാനസിക രോഗിയാണെന്നും നേരത്തെ ചികില്‍സ നടത്തിയതായും മാതാപിതാക്കളോട് മോശമായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കൊലയാളി മാനസിക രോഗിയാണോയെന്ന് ഉറപ്പുവരുത്താന്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിക്കുകയും മെഡിക്കല്‍ സംഘത്തിനു മുമ്പാകെ ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.