മക്ക: ഉറങ്ങുന്നതിനിടെ മുറിക്കുള്ളില്‍ തീയിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശി വനിതയെ വധശിക്ഷക്ക് വിധേയമാക്കി. മുനീറ ബിന്‍ത് സുവൈദ് ബിന്‍ ജംആന്‍ അല്‍ ഹദ്ലി എന്ന സ്ത്രീക്കാണ് ശിക്ഷ നല്‍കിയത്. ഗാസി ബിന്‍ ഒൗദ ബിന്‍ ആയിദ് അല്‍ഹദ്ലി എന്നു പേരായ തന്‍െറ ഭര്‍ത്താവിനെ യുവതി കിടപ്പുമുറിയില്‍ ഉറങ്ങുമ്പോള്‍ തീയിട്ട് രക്ഷപ്പെടാന്‍ കഴിയാത്ത വിധം വാതില്‍ പുറത്തു നിന്ന് പൂട്ടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റാണ് ഭര്‍ത്താവ് മരിച്ചത്. ഇരുവര്‍ക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ക്രൂര കൃത്യത്തിന് കാരണം. പൊലീസ് പിടികൂടി ഇവരെ കോടതിയില്‍ ഹാജറാക്കി. വിചാരണ വേളയില്‍ പ്രതി കുറ്റം സമ്മതിച്ചു. ഹീനമായ രീതിയിലുള്ള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.