ദമ്മാം: വാക്കുതര്‍ക്കത്തിനൊടുവില്‍ സൗദി പൗരനെ വിദേശികള്‍ തലയറുത്ത് കൊന്നു. കിഴക്കന്‍ മേഖലയിലെ നുഐരിയ ഗവര്‍ണറേറ്റിലാണ് സംഭവം. ഏഷ്യക്കാരായ രണ്ടുപേരുമായാണ് 30 വയസുകാരനായ സൗദി പൗരന്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ പ്രകോപിതരായ വിദേശികള്‍ മൂര്‍ച്ചയേറിയ കത്തികൊണ്ട് ഇദ്ദേഹത്തിന്‍െറ കഴുത്തറുക്കുകയായിരുന്നു. ശരീരത്തില്‍ നിന്ന് പൂര്‍ണമായും വേര്‍പെട്ട നിലയിലായിരുന്നു ശിരസ്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തത്തെിയ പൊലീസ് ശരീരത്തില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ശിരസും ആക്രമിക്കാനുപയോഗിച്ച കത്തിയും കണ്ടത്തെിയെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്‍ റുഖൈതി പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.