റിയാദ്: യമനില്‍ നിന്ന് ഹൂതി വിമതര്‍ തൊടുത്തു വിട്ട മിസൈല്‍ സൗദി വ്യോമ സേന തകര്‍ത്തു. തിങ്കളാഴ്ച രാവിലെ 6.10നാണ് സംഭവം. അബഹക്കു നേരെയാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. സൗദി സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
യമനില്‍ രാഷ്ട്രീയ പരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനുള്ള നീക്കങ്ങളാണ് ഹൂതികള്‍ നടത്തുന്നതെന്നും തുടര്‍ച്ചയായി സൗദി അതിര്‍ത്തിയെ ലക്ഷ്യമാക്കി അവര്‍ മിസൈല്‍ ആക്രമണം നടത്തുന്നുണ്ടെന്നും സഖ്യ സേന കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര സമൂഹവും യമനിലെ പൗരന്മാരും ആഗ്രഹിക്കുന്ന രീതിയില്‍ കുവൈത്തില്‍ നടക്കുന്ന ചര്‍ച്ചകളിലുണ്ടാകുന്ന തീുരമാനത്തെ അംഗീകരിക്കുമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.