ഐ.എസ് ബന്ധം;  സൗദി പൗരന് നാല് വര്‍ഷം തടവ്

റിയാദ്: ഐ.എസ് ബന്ധമുള്ള സ്വദേശിക്ക് സൗദി ക്രിമിനല്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചു. ഇറാഖിലും സിറിയയിലും നടക്കുന്ന ഐ.എസ് ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും അതിലേക്ക് മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിപ്പുകള്‍ പോസ്റ്റുചെയ്യുകയും ചെയ്തതായി കോടതി കണ്ടത്തെി. ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മുലകളും അശ്ളീല ചിത്രങ്ങളും ഇദ്ദേഹത്തിന്‍െറ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടത്തൊനായിട്ടുണ്ട്. മുമ്പ് ചില കേസുകളില്‍ തടവിലായ ശേഷം വിട്ടയച്ചപ്പോള്‍ ചെയ്ത കരാര്‍ പ്രതി ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
 ഒന്നര വര്‍ഷം മുമ്പ് പിടിയിലായ ഇദ്ദേഹം അവശിക്കുന്ന കാലമാണ് തടവ് അനുഭവിക്കേണ്ടത്. ഇലക്ട്രോണിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് മൂന്ന് വര്‍ഷം തടവും അനുഭവിക്കണം. രണ്ട് തടവുകാലവും ഒന്നിച്ചനുഭവിച്ചാല്‍ മതിയാവും. ശേഷം അഞ്ച് വര്‍ഷത്തേക്ക് വിദേശയാത്രക്ക് വിലക്കുള്ളതായും വിധിന്യായത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.