ജിദ്ദ: വെള്ളക്കെട്ടിലിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ജീസാന്‍ പ്രവിശ്യയിലാണ് സംഭവം. രണ്ടു യമനി ബാലന്‍മാരും സൗദി സ്വദേശിയായ ബാലികയും ഹുറൂബ് ഗവര്‍ണറേറ്റിലെ വാദി ശഹ്ദാനിലാണ് മരിച്ചത്.
ഇവര്‍ വെള്ളത്തില്‍ വീണ വിവരം ലഭിച്ചയുടന്‍ തന്നെ സിവില്‍ ഡിഫന്‍സിന്‍െറ പ്രത്യേകസംഘം സ്ഥലത്തത്തെി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹങ്ങളാണ് കണ്ടെടുക്കാന്‍ സാധിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ബീച്ച് പബ്ളിക് ഹോസ്പിറ്റലിലേക്ക് മാറ്റി.
കുട്ടികള്‍ വെള്ളക്കെട്ടില്‍ അകപ്പെടാനുണ്ടായ സാഹചര്യം സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി ജീസാന്‍ പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ യഹ്യ അല്‍ ഖഹ്താനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.