അൽ ഖോബാർ: താമസം, ജോലി, അതിർത്തി സുരക്ഷാനിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റുചെയ്തു.താമസനിയമം ലംഘിച്ചതിന് 10,397 പേരെയും അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,128 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,864 പേരെയുമാണ് പിടികൂടിയത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,483 പേരിൽ 56 ശതമാനം ഇത്യോപ്യക്കാരും 41 ശതമാനം യമനികളും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 104 പേരെയും പിടികൂടി. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യവും ഒരുക്കിയ 15 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷംവരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊതുജനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.