ഒരാഴ്ചക്കിടെ 15,209 വിദേശികൾ അറസ്റ്റിൽ

റിയാദ്: താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ചതിന് ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 15,209 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടുമുതൽ എട്ടുവരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. പിടിയിലായവരിൽ 9,337 താമസ നിയമലംഘകരും 3,996 അതിർത്തി സുരക്ഷചട്ട ലംഘകരും 1,876ലേറെ തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തിവഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 186 പേരാണ് പിടിയിലായത്. ഇതിൽ 40 ശതമാനം യമൻ പൗരന്മാരാണ് -49 ശതമാനം ഇത്യോപ്യക്കാരും 11 ശതമാനം ഇതര രാജ്യക്കാരും. നിയമലംഘകർക്ക് അഭയം നൽകിയ 79 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.

അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റ് സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽവരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. വാഹനങ്ങളും താമസസൗകര്യങ്ങളും കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911ലും മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - 15,209 foreigners arrested in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.