ദോഹ: മൂന്നാം റൗണ്ടിെൻറ ടെൻഷനില്ലാതെ ഗ്രൂപ് 'ഡി'യിലെ ക്വാർട്ടർ ഫൈനലിസ്റ്റുകൾ തീർപ്പായി. ശനിയാഴ്ച രാത്രി നടന്ന ഫിഫ അറബ് കപ്പ് മത്സരത്തിൽ ഈജിപ്ത് സുഡാനെ 5-0ത്തിനും, അൽജീരിയ ലെബനാനെ 2-0ത്തിനും തോൽപിച്ചതോടെ കാത്തിരിപ്പിെൻറ മുഷിപ്പില്ലാതെ തന്നെ തീരുമാനമായി. ആദ്യ മത്സരത്തിൽ ലെബനാനെ ഒരു ഗോളിന് വീഴ്ത്തി മൂന്ന് പോയൻറ് നേടിയ ഈജിപ്ത്, രണ്ടാം അങ്കത്തിൽ സുഡാനെ നിഷ്പ്രഭമാക്കി. കളിയുടെ നാലാം മിനിറ്റിൽ തുടങ്ങിയ ഗോൾവേട്ട 80ലെത്തുേമ്പാഴേക്കും അഞ്ചിലെത്തി. ഇതിനിടെ രണ്ട് സുഡാൻ താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഒമ്പതിലേക്ക് ചുരുങ്ങി പ്രതിരോധവും ദുർബലമായി. അഹമ്മദ് റിഫാത്, സിസോ, ഹുസൈൻ ഫൈസൽ, ഫൈസൽ മഹ്മൂദ് ഹംദി, മുഹമ്മദ് ഷെരീഫ് എന്നിവരാണ് ഈജിപ്തിനായി വലകുലുക്കിയത്.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ശക്തരായ അൽജീരിയ ലെബനാനെ 2-0ത്തിന് തോൽപിച്ചു. യാസിൻ ബ്രാഹിമിയും തയിബ് മിസൈനിയുമാണ് സ്കോർ ചെയ്തത്. ഇരു ടീമുകളിലെയും ഓരോ താരങ്ങൾ ചുവപ്പ്കാർഡുമായി പുറത്തായതോടെ 10 പേരുമായാണ് കളി പൂർത്തിയാക്കിയത്.
സൗദിയെ തളച്ച് ഫലസ്തീൻ
ഗ്രൂപ് 'സി'യിൽ ശനിയാഴ്ച രണ്ടാം മത്സരത്തിനിറങ്ങിയ സൗദി അറേബ്യക്ക് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഫലസ്തീനോട് സമനില വഴങ്ങിയത് തിരിച്ചടിയായി. യുവതാരങ്ങളുമായിറങ്ങിയ സൗദിക്കെതിരെ ആക്രമണ ഫുട്ബാളിലൂടെ മേധാവിത്വം സ്ഥാപിച്ച ഫലസ്തീൻ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിൽ മുന്നിലെത്തി. തിരിച്ചടിക്കാൻ എല്ലാ വഴികളിലുമായി ആക്രമിച്ച് സൗദി 82ാം മിനിറ്റിൽ സമനില നേടി തിരിച്ചെത്തിയെങ്കിലും വിജയ ഗോൾ നേടാൻ കഴിഞ്ഞില്ല.
ഗ്രൂപ്പിൽ നിന്നും രണ്ടു കളിയും ജയിച്ച മൊറോക്കോ ക്വാർട്ടർ ഫൈനലിൽ ഇടം നേടിയിരുന്നു. ജോർഡൻ (3 പോയൻറ്), സൗദി, ഫലസ്തീൻ (ഓരോ പോയൻറ്) എന്നിങ്ങനെയാണ് ശേഷിക്കുന്നവരുടെ നില. അവസാന മത്സരത്തിൽ സൗദി മൊറോക്കോയെയും, ജോർഡൻ ഫലസ്തീനെയും നേരിടും. ഒരു ജയത്തോടെ ജോർഡന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാം. സൗദിക്ക് മൊറോക്കോക്കെതിരെ അട്ടിമറി ജയവും, ഫലസ്തീൻ ജോർഡനെ തോൽപിക്കുകയും ചെയ്താലേ ക്വാർട്ടർ പ്രതീക്ഷിക്കാൻ വകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.