ദോഹ: കടുത്ത വേനൽ ചൂടിൽനിന്ന് തൊഴിലാളികൾക്ക് ആശ്വാസം പകരാൻ നടപ്പാക്കിയ ഉച്ചസമയത്തെ ജോലി നിയന്ത്രണ നിയമം പിൻവലിച്ചതായി ഭരണ നിർവഹണ, വികസന, തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമം സെപ്റ്റംബർ 15ഓടെ അവസാനിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്ത കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. നേരത്തെയുള്ള നിർദേശ പ്രകാരം ചൂടുകാലത്ത് തുറസ്സായ സ്ഥലങ്ങളിൽ പകൽ 10 മുതൽ വൈകീട്ട് 3.30 വരെ തൊഴിലാളികളെ ജോലി ചെയ്യിക്കരുെതന്നായിരുന്നു നിർദേശം.
കഠിനമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്ത് ചൂട് കുറഞ്ഞ് തുടങ്ങിയതിനു പിന്നാലെ മൂന്നര മാസം നീണ്ട ഉച്ചസമയ ജോലി നിരോധനം പിൻവലിക്കാൻ തീരുമാനമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽകാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുന്നുണ്ട്. നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി മന്ത്രാലയം പരിശോധന നടത്തുകയും, ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
മൂന്നര മാസത്തിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിൽ 338 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവയിൽ ഏറെയും കരാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായിരുന്നു.
തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ പതിക്കുക, മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാൾ വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കുക, കഠിനമായ ചൂടുമൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമസ്ഥലം ഒരുക്കുക തുടങ്ങിയ നിരവധി നിർദേശങ്ങളും ഇതിെൻറ ഭാഗമായുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളും വാർത്താമാധ്യമങ്ങളും വഴി തൊഴിൽ മന്ത്രാലയം വിവിധ ഭാഷകളിലായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. നിയന്ത്രണം പിൻവലിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും മികച്ച തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.