ദോഹ: ഇടിമിന്നലിെൻറ അകമ്പടിയോടെ ഖത്തറിൽ ശനിയാഴ്ച രാവിലെ മുതൽ ശക്തമായ മഴ . കനത്ത കാറ്റുമുണ്ടായിരുന്നു. മണിക്കൂറുകൾ മഴ തുടർന്നതോെട താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്നു. ചില റോഡുകളിലും വെള്ളം കയറി. ഏതാനും ടണലുകൾ അടച്ചു. വിദ്യാർഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഖത്തർ ഫൗണ്ടേഷൻ നിർദേശിച്ചു. ദൂരക്കാഴ്ചയിൽ കുറവുണ്ടായത് വാഹന ഗതാഗതത്തെയും ബാധിച്ചു.
തിങ്കളാഴ്ച വരെ രാജ്യത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടായതിെൻറ തുടർച്ചയെന്നോണം ശനിയാഴ്ച ഖത്തറിെൻറ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴ പെയ്യുകയായിരുന്നു.
ഇടിയും മിന്നലും കാറ്റും എല്ലാം ചേർന്നുള്ള മഴ മലയാളികൾക്ക് നാട്ടിലെ തുലാമഴയെ ഒാർമിപ്പിക്കുന്നതായിരുന്നു. മഴ കനത്തതോടെ ദൂരക്കാഴ്ചയിൽ കുറവ് വരുകയും റോഡിൽ െവള്ളമാകുകയും ചെയ്തത് മൂലം ചെറുതായി ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. രാജ്യത്തിെൻറ വിവിധയിടങ്ങളിൽ നിന്നായി 31 ലക്ഷത്തിൽ അധികം ഗാലൻ മഴവെള്ളമാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.