ദോഹ: ആരോഗ്യസംബന്ധമായ നിർദേശങ്ങൾ പാലിക്കാത്തതിനാൽ ദോഹ മുനിസിപ്പാലിറ്റി പരിധിയിലെ 12 ഭക്ഷ്യ സ് ഥാപനങ്ങൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി ഹെൽത്ത് മോണിറ്ററിംഗ് സെക്ഷൻ അറിയിച്ചു. മൂന്ന് ദിവസം മുതൽ 30 ദിവസത്തേക്ക് വരെയാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നത്. അനാരോഗ്യ സാഹചര്യത്തിലെ ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുന്നതും ആരോഗ്യ സർട്ടിഫിക്കറ്റുകളിലെ അപാകതകളുമാണ് അധിക നിയമലംഘനങ്ങളും.
മെയ് മാസത്തിൽ ദോഹ മുനിസിപ്പാലിറ്റി അധികൃതർ 1494 പരിശോധനാ കാമ്പയിനുകളാണ് നടത്തിയത്. പരിശോധനയിൽ 61 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സെൻട്രൽ സ്ലോട്ടർ ഹൗസിൽ വെറ്ററിനറി ഡോക്ടർമാർ 119,083 അറുക്കപ്പെട്ട മൃഗങ്ങളിൽ പരിശോധന നടത്തി. 2759 അറവു മൃഗങ്ങളുടെ മാംസം ഉപയോഗ യോഗ്യമല്ലെന്ന കാരണത്താൽ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.