ഈ കോവിഡ് കാലത്തും കുഞ്ഞിമൂസ വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുന്നിെല്ലന്ന പരാതി നാട്ടാർക്കുണ്ട്. വീട്ടില ും തൊടിയിലും തെങ്ങിൻചുവട്ടിലുമിരുന്ന് ലോകസഞ്ചാരം നടത്തുകയാണയാൾ. കുഞ്ഞിമൂസയുടെ കൂർത്തമുനയുള്ള ആക്ഷേപഹാസ ്യത്തിൽ അങ്ങ് അമേരിക്കയുടെ ട്രംപ് മുതൽ നാട്ടിലെ രാഷ്ട്രീയക്കാരടക്കമുള്ളവർ ചൂളുന്നു, ചിരിക്കുന്നു. ഇതിനകം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ സാമൂഹിക രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രീകരണമാണ് ‘കുഞ്ഞിമൂസ’.
ഖത്തർ പ്രവാസികളായ ഉസ്മാൻ മാരാത്തും അഡ്വ. സക്കരിയ വാവാടുമാണ് പിന്നിൽ. Facebook/കുഞ്ഞിമൂസ എന്ന അക്കൗണ്ടിൽ മൂന്നുമിനുട്ട് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് ചെയ്യുന്നത്. സി.എ.എ വിരുദ്ധ സമരകാലത്ത് ഉസ്മാൻ മാരാത്ത് എഴുതി സംവിധാനം ചെയ്ത ‘ഞാൻ കുഞ്ഞിമൂസ’ എന്ന ആവിഷ്കാരത്തിൽ തന്മയത്വമാർന്ന നാടൻ ശൈലിയിൽ ‘കുഞ്ഞിമൂസ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സക്കരിയ ആയിരുന്നു.
പച്ച ബെൽറ്റും തൊപ്പിയും കള്ളി മുണ്ടുമാണ് മൂപ്പരുടെ വേഷം. ദോഹയിലെ രണ്ടു വേദികളിൽ അവതരിപ്പിച്ച ആവിഷ്കാരം പിന്നീട് ചെറുവീഡിയോ രൂപത്തിലേക്ക് മാറുകയായിരുന്നു. മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളെ കേന്ദ്ര സർക്കാർ നിരോധിച്ച പശ്ചാത്തലത്തിലായിരുന്നു അത്. ഇതോടെ സംഗതി വൈറലായി. കോവിഡ് ഭീഷണി മൂലം നാട്ടിലേക്കുള്ള വിമാന സർവീസുകൾ നിർത്തുന്നതിനു തൊട്ടു മുമ്പാണ് സക്കരിയ നാട്ടിലെത്തുന്നത്. വീട്ടിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞ സമയം കൂടുതൽ ഉപയോഗപ്പെടുത്തുകയായിരുന്നു.
സർക്കാറിൻെറ ‘സ്റ്റേ ഹോം’ കാമ്പയിന് പിന്തുണയുമായി വന്ന വീഡിയോകൾ ഏറെ ശ്രദ്ധ നേടി. ഡോണൾഡ് ട്രംപുമായുള്ള കുഞ്ഞിമൂസയുടെ ടെലിഫോൺ സംഭാഷണം, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നിർത്തിയതുമായി ബന്ധപ്പെട്ട അവതരണം എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ ഹിറ്റായിരുന്നു. സക്കരിയ കാമറക്കുമുന്നിൽ കോഴിക്കോട്ടെ കൊടുവള്ളിയിലുണ്ട്. ഉസ്മാൻ കാമറക്ക് പിന്നിൽ ഖത്തറിലും. അങ്ങിനെ ‘കുഞ്ഞിമൂസ’ ലോകസഞ്ചാരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.