ഒരു പ്രഭാതം പുലർന്നപ്പോൾ പതിവുകൾക്ക്, പരസ്പര സമ്പർക്കങ്ങൾക്ക് കൂച്ചുവിലങ്ങണി യിച്ചു. കേവലം ഒരു വൈറസ് ബാധ. ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം ജനങ്ങൾക്ക് ഭീതിയുടെയു ം ആശങ്കയുടെയും ദിനരാത്രങ്ങളാണ് ആ വൈറസ് നൽകിയത്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ഈ വൈറസിെൻറ പിടിയിലായവരെ പരിചരിക്കുന്നത് ദൈവത്തിെൻറ സ്വന്തം മാല ാഖമാരാണ്. ആരോഗ്യമേഖലയുടെ താങ്ങും തണലും കരുത്തും ആയി നിലകൊള്ളുന്ന നഴ്സുമാർ. ഒരു ബിഗ് സല്യൂട്ട് ആദരപൂർവം അവർക്ക് നൽകുന്നു.
പറഞ്ഞാൽ തീരാത്ത അത്രക്ക് ആദരവുകൾ അവർക്ക് നമ്മളെല്ലാം കൊടുക്കുന്നു. എന്നാൽ, അവരുടെ ആവശ്യങ്ങൾ ഇപ്പോഴും കണ്ടില്ലെന്ന മട്ടിലാണിപ്പോഴും പലരും. അവർ ജീവിതവും ജീവനും പണയപ്പെടുത്തിയാണ് സേവനം ചെയ്യുന്നത്. നമ്മുടെ കുടുംബത്തിനും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുമായി അവർ ആത്മാർഥമായി േജാലിയെടുക്കുന്നു. കരുതലും സ്നേഹവും മറ്റുള്ളവർക്ക് ഊർജം നൽകുന്ന പുഞ്ചിരിയും എമ്പാടുമുണ്ട് അവരിൽനിന്ന്. എന്നാൽ, വർധിച്ചുവരുന്ന ജോലിഭാരവും വീടുകളിലെ ബുദ്ധിമുട്ടുകളും എല്ലാമവർ ആ വേളകളിൽ നമുക്ക് കാണാൻ കഴിയാത്തവിധം എവിടെയോ ഒളിപ്പിച്ചു. നമുക്ക് മുന്നിൽ സന്തോഷത്തോടെ വെള്ളക്കുപ്പായവുമണിഞ്ഞവർ ആരോഗ്യസംരക്ഷണം തീർക്കുന്നു.
കോവിഡ് എന്ന ഈ മഹാമാരിയെ ഇല്ലാതാക്കാൻ ശാസ്ത്രലോകം കഠിനപ്രയത്നം നടത്തുന്നു. മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത മഹാമാരിയാണെങ്കിലും അതെല്ലാം മറന്ന് നഴ്സുമാർ നമ്മെ പരിചരിക്കുന്നു. പുറത്ത് നമ്മുടെ സംരക്ഷണത്തിന് പൊലീസും സർക്കാറും മറ്റു സന്നദ്ധ പ്രവർത്തകരും കൂടെ ഉണ്ടെങ്കിലും രോഗാവസ്ഥയിൽ കഴിയുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ടവർക്കൊപ്പം താങ്ങും തണലുമായി ഡോക്ടർമാർക്കൊപ്പം നഴ്സുമാരാണുള്ളത്. വർഷങ്ങൾ കുറച്ചുനീങ്ങിയാലും ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവരുടെ നാട്ടിലെ സമരമുഖത്തെപ്പറ്റി നമ്മൾ ഒന്ന് ഓർക്കണമെന്ന് അപേക്ഷിക്കുകയാണ്. അവരുടെ അന്നത്തെ പ്രധാന ആവശ്യങ്ങളിലൊന്ന് മെച്ചപ്പെട്ട വേതനമായിരുന്നു.
കുറെ ചർച്ചകളിലും മാനേജ്മെൻറ് തീരുമാനത്തിലും പലവിധ പ്രഖ്യാപനത്തിലും അകപ്പെട്ട് ആ സമരത്തെ അവസാനിപ്പിക്കാനായി. എന്നാൽ, പ്രഖ്യാപിച്ച രീതിയിൽ കാര്യങ്ങൾ മാറിയെന്നതിനെക്കുറിച്ച് പിന്നീട് ഒരു വാർത്തകളിലും പറഞ്ഞുകേട്ടില്ല.കാര്യങ്ങൾ പറഞ്ഞ രീതി പ്രകാരം നടന്നെങ്കിൽ ഒരുപാട് സന്തോഷവുമുണ്ട്, മറിച്ചാണെങ്കിൽ ദുഃഖവും. പതിവുപോലെ ഇന്നും സമൂഹമാധ്യമങ്ങളിൽ ഒരു മാലാഖക്ക് കിട്ടിയ തുച്ഛവേതനത്തെക്കുറിച്ച് വാർത്ത കാണാൻ ഇടവന്നു. അതിനാലാണ് ഇൗയെഴുത്ത്. പ്രതീക്ഷ ഇല്ലെങ്കിലും പറയാതിരിക്കാൻ പറ്റില്ലല്ലോ. ഈ ദിവസവും മാറും.
പുതിയൊരു പ്രതീക്ഷ നിറഞ്ഞ പുലരി ഉദിച്ചുണരും. നമ്മുടെ മാലാഖമാരുടെ പ്രയാസങ്ങളും അസ്തമിച്ച് അവർക്കൊരു പൊൻപുലരി സമ്മാനിക്കാൻ, എല്ലാ ഹോസ്പിറ്റൽ മാനേജ്മെൻറിനും വകുപ്പ്തല ഉദ്യോഗസ്ഥർക്കും സർക്കാറിനും കഴിയട്ടെ എന്നാഗ്രഹിക്കുന്നു. അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്നവർ നമ്മുടെ മാലാഖമാരുടെ കുടുംബങ്ങളെയും ശ്രദ്ധിക്കാൻ മറക്കാതിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.