ദോഹ: ഖത്തറിൽ ഓരോ ദിവസവും കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണം കൂടുന്നു. ഇതിനാ ലാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കെപ്പടുന്നവരുടെ എണ്ണം കൂടിയത്. ഇതുവ രെ ആകെ പരിശോധിച്ചത് 50,828 പേരെയാണ്. 3231 പേരിലാണ് രോഗം കണ്ടത്. മരിച്ചവരും രോഗം ഭേദമായ വരും ഉൾപ്പെടെയാണിത്. ഇതുവരെ ഏഴുപേരാണ് മരിച്ചത്.
നിലവിൽ ചികിത്സയിൽ കഴിയുന് നത് 2890 പേരാണ്. തിങ്കളാഴ്ച രാജ്യത്ത് 59 പേർകൂടി കോവിഡ് രോഗത്തിൽനിന്ന് മുക്തരായ ത് കൂടുതൽ ആശ്വാസകരമായി. ഇതോടെ ആകെ രോഗം ഭേദമായവർ 334 ആയി. തിങ്കളാഴ്ച 252 പേർക്കുകൂ ടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയവ രും മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ ആളുകളുമാണിത്. ഇതിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടും. തിങ്കളാഴ്ച മാത്രം 1726 പേർക്ക് പരിശോധന നടത്തിയിട്ടുണ്ട്.
എല്ലാവരും വീടുകളിൽതന്നെ കഴിയണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പൊതുജനാരോഗ്യമന്ത്രാലയം നിർദേശം നൽകി. നേരത്തേ മന്ത്രിസഭയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാർപ്പിട മേഖലയിലടക്കം രാജ്യത്തിെൻറ വിവിധയിടങ്ങളിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ അണുനശീകരണ കാമ്പയിൻ പുരോഗമിക്കുന്നുണ്ട്. ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നിെല്ലന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിവരങ്ങൾ ശേഖരിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ എംബസി, അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് എന്നിവരുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത്തരം വിവരശേഖരണം ഇപ്പോൾ നടത്തുന്നില്ല. ഡൽഹിയിൽ നിന്ന് വിവരശേഖരണം നടത്താൻ ആവശ്യപ്പെട്ട് അറിയിപ്പ് വരുകയാണെങ്കിൽ അത് ചെയ്യുമെന്നും എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. രാജ്യത്ത് നേരത്തേ തന്നെ സ്വദേശികൾക്കെന്നപോെല പ്രവാസികൾക്കും ചികിത്സ സൗജന്യമാണ്.
കോവിഡുമായി ബന്ധപ്പെട്ട എല്ലാതരം ആവശ്യങ്ങൾക്കുമായി 16000 എന്ന ഹോട്ട്ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സാധാരണ ചികിത്സ ആശ്യമുള്ളവർക്ക് ഇതിൽ വിളിച്ചാൽ ഡോക്ടറുടെ പരിശോധന ഫോണിൽ തന്നെ ലഭ്യമാവുകയും മരുന്ന് വീട്ടിലെത്തിക്കുകയും ചെയ്യുന്ന സൗകര്യം ഹമദ് മെഡിക്കൽ കോർപറേഷൻ സജ്ജമാക്കിയിട്ടുണ്ട്. മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഹസം മുബൈരീഖ് ജനറല്‍ ആശുപത്രി, തുമാമ, മൈദർ, അൽഗറാഫ, ഉംസലാൽ ഹെൽത്ത് സെൻററുകൾ എന്നിവ പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ഫീല്‍ഡ് ആശുപത്രികളും സജ്ജമാണ്. സായുധ സേനയുമായി സഹകരിച്ച് ആരോഗ്യമന്ത്രാലയം രണ്ടു താല്‍ക്കാലിക ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ബാധ പരിശോധന നിര്‍വഹിച്ച് നേരിയ അണുബാധയുണ്ടെന്ന് കണ്ടെത്തിയ തൊഴിലാളികളെ ഇവിടെ ചികിത്സിക്കും. സമ്പർക്കവിലക്ക് കേന്ദ്രങ്ങളിൽ പ്രവാസികൾക്കടക്കം വൈഫൈ, പ്രത്യേക ഭക്ഷണം, ടെലിവിഷൻ, പ്രത്യേക ടോയ്ലറ്റ്, വസ്ത്രങ്ങൾ തുടങ്ങിയവ നൽകുന്നുണ്ട്.
നോർക്ക ഹെൽപ്ലൈൻ സേവനം വിപുലീകരിച്ചു
ദോഹ: ഖത്തറിലെ നോർക്ക റൂട്ട്സിെൻറ ഹെൽപ്ലൈൻ സേവനം വിപുലീകരിച്ചു. നേരത്തേ രണ്ടു നമ്പറുകളാണ് ഉണ്ടായിരുന്നത്. ആകെ നാലു നമ്പറുകളായാണ് സേവനം വിപുലീകരിച്ചത്. കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് സഹായനമ്പറുകളിൽ വിളിക്കാം.
ഫോൺ: 33178494, 66072050, 50853891, 33163774. email: norkahelplineqatar@gmail.com. മലയാളി പ്രവാസികൾക്കായുള്ള നോർക്ക റൂട്ട്സിെൻറ ഹെൽപ്ലൈൻ സേവനം വിപുലീകരിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് +74 33178494, 66072050, 50853891, 33163774 എന്നീ നമ്പറുകളിൽ വിളിക്കാം. ഇ–മെയിൽ: norkahelplineqatar@gmail.com.
പ്രവാസികൾക്ക് ഏറ്റവും മികച്ച സൗജന്യചികിത്സയാണ് ഖത്തർ ഭരണകൂടം ഏർപ്പെടുത്തുന്നതെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും ലോക കേരളസഭ അംഗവുമായ സി.വി. റപ്പായി ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ എംബസി, ഐ.സി.ബി.എഫ് എന്നിവയുമായി സഹകരിച്ച് നോർക്ക റൂട്ട്സും സൗകര്യങ്ങൾ ചെയ്യുന്നു. ഒരാൾക്ക് പത്ത് ദിവസം കഴിയാനുള്ള ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റാണ് നൽകുന്നത്. സഹായനമ്പറുകളിൽ വിളിച്ചാൽ സന്നദ്ധപ്രവർത്തകർ സൗകര്യങ്ങൾ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.